വാണിയമ്പലം: വാണിയമ്പലം മാടശേരി ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി വാണിയമ്പലം അമരമ്പലം റോഡിലെ പള്ളിക്ക് മുൻവശത്ത് വച്ച് രാത്രി കാല നീരീക്ഷണം നടത്തുന്ന ഗൂർഖയാണ് പുലിയെ കണ്ടത്.

നടന്നു പോകുമ്പോൾറോഡരികിൽ പുലി നിൽക്കുന്നത് കണ്ടുവെന്നാണ് ഗൂർഖ പറയുന്നത്. തുടർന്നുള്ള നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാടശേരി ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമീപത്തെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിലും വീടിന്‍റെ മുൻവശത്തുമാണ് കാൽപ്പാടുകൾ കണ്ടത്. പോലീസെത്തി കാൽപ്പാടുകൾ പരിശോധിച്ചു.