മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി 315 വോട്ടിംഗ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോൾ- ബാലറ്റ് യൂണിറ്റുകൾ) 341 വിവിപാറ്റുകളും ഒന്നാംഘട്ട റാൻഡമൈസേഷൻ വഴി തെരഞ്ഞെടുത്തു.

മണ്ഡലത്തിൽ 263 പോളിംഗ് ബൂത്തുകളാണുള്ളത്. കണ്‍ട്രോൾ- ബാലറ്റ് യൂണിറ്റുകൾ 20 ശതമാനവും വിവിപാറ്റുകൾ 30 ശതമാനവും റിസർവ് ഉൾപ്പെടെയാണ് മാറ്റിവച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി.ആർ. വിനോദിന്‍റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷൻ കമ്മീഷന്‍റെ സോഫ്റ്റ് വെയർ വഴി വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുത്തത്. സീരിയൽ നന്പറുകളുടെ അടിസ്ഥാനത്തിൽ ഇവിഎം കണ്‍ട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും തെരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.

തുടർന്ന് വോട്ടിംഗ് ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുള്ള വെയർ ഹൗസിൽ വച്ച് തെരഞ്ഞെടുത്ത മെഷീനുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാറ്റിവച്ചു. രണ്ടാംഘട്ട റാൻഡമൈസേഷൻ വഴിയാണ് മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിംഗ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.