മഞ്ചേരി: ശാന്തിഗ്രാമിലെയും പുതുക്കുടിയിലെയും നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. വീട്ടുമുറ്റത്തെ കിണറുകളില്‍ യഥേഷ്ടം വെള്ളമുണ്ടെങ്കിലും കുടിക്കാനാവുന്നില്ല. വെള്ളത്തില്‍ ദുര്‍ഗന്ധവും നിറവ്യത്യാസവുമനുഭവപ്പെടുന്നതാണ് പ്രശ്‌നം.

പുതുക്കുടി തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് മലിനമയമായത്. ഇക്കാരണത്താല്‍ പ്രദേശവാസികളില്‍ പലരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പറയുന്നു. തോട്ടിലെ വെള്ളത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് കിണറുകളിലെ വെള്ളം കേടുവരാനുള്ള കാരണം.

ഇക്കാര്യത്തില്‍ നഗരസഭ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാന്തിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഇ. ജയകുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറി സി.വി. രതീഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ. നാരായണന്‍കുട്ടി വരവുചെലവു കണക്കും അവതരിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്‌സ് എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗം അനുമോദിച്ചു.

ചടങ്ങില്‍ എം. ചന്ദ്രഹാസ്, പി. കെ. ശങ്കരനാരായണന്‍, തങ്കച്ചന്‍ ആന്‍റണി, അരവിന്ദന്‍ മാതൊടി, പി.സി. കുഞ്ഞുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ. ജയകുമാര്‍ (പ്രസിഡന്‍റ്), ഉണ്ണികൃഷ്ണന്‍ മംഗലശേരി (സെക്രട്ടറി), കെ. എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി (ഖജാന്‍ജി), സി.വി. രതീഷ് കുമാര്‍, പി. രാമന്‍കുട്ടി (വൈസ് പ്രസിഡന്‍റുമാർ), ടി. മണി, എം. സജ്ജീവ് കുമാര്‍ (ജോ. സെക്രട്ടറിമാർ).