നിലന്പൂർ: നിലമ്പൂർ-നായാടംപൊയിൽ മലയോരഹൈവേയുടെ പ്രവൃത്തി ജൂലൈയിൽ തുടങ്ങിയേക്കും. ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി യോഗം ചേർന്ന് നിർമാണ അനുമതി നൽകുന്ന സങ്കേതിക നടപടി മാത്രമാണുള്ളത്. മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള പ്രവൃത്തിക്ക് 46 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മലബാർ ടെക്കിനാണ് ഈ ഭാഗത്തെ നിർമാണ ചുമതല.

മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള നിർമാണത്തിന് 74 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഈ ഭാഗത്തെ നിർമാണ ചുമതല ഊരാളുങ്കലിനാണ്. സങ്കേതികാനുമതി ലഭിച്ചാൽ നിർമാണ ചുമതല ലഭിച്ചവർ കരാറിൽ ഒപ്പുവയ്ക്കും. ഈ നടപടി പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കും.