മഞ്ചേരി: വനംവകുപ്പിന്‍റെ ഭൂമി തിരിച്ചു നല്‍കുന്നതിനായി റവന്യു വകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. റവന്യു വകുപ്പ് വഴി പതിച്ചു കൊടുക്കാന്‍ വനംവകുപ്പില്‍ നിന്ന് കൈമാറിയ ഭൂമിയില്‍ പതിച്ചു കൊടുത്തതിന് ശേഷം ബാക്കിയുള്ളവ തിരിച്ചു നല്‍കാനാണ് സര്‍വേ നടത്തുന്നത്. പതിച്ചു നല്‍കി ബാക്കിയുള്ള ഭൂമി തിരിച്ചു നല്‍കാന്‍ ഹൈക്കോടതി റവന്യു വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.

ഇതോടെയാണ് സര്‍വേ ആരംഭിച്ചത്. ഏറനാട് താലൂക്കിന് കീഴിലുള്ള എടവണ്ണ, പെരകമണ്ണ, ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ എന്നീ വില്ലേജുകളില്‍ കഴിഞ്ഞ ദിവസം സര്‍വേ തുടങ്ങി. താലൂക്ക് സര്‍വേയറുടെയും ഭൂരേഖാ തഹസില്‍ദാറുടെയും നേതൃത്വത്തിലാണ് നടപടികള്‍.

ഇത്തരത്തില്‍ വനഭൂമി പതിച്ചുകിട്ടിയ വ്യക്തികള്‍ തങ്ങളുടെ കൈവശരേഖ തെളിയിക്കുന്നതിന് വെസ്റ്റഡ് ഫോറസ്റ്റ് ലാന്‍ഡ് അസൈന്‍മെന്‍റ് പട്ടയം സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫിസില്‍ ഹാജരാകണമെന്ന് സര്‍വേ ടീം അറിയിച്ചു. കൂടാതെ തങ്ങളുടെ ഭൂമി ഡി മാര്‍ക്കേറ്റ് ചെയ്യുന്നതിന് സ്ഥലത്തിന്‍റെ അതിര്‍ത്തികള്‍ സര്‍വേ ടീമിന് ബന്ധപ്പെട്ട കൈവശക്കാര്‍ കാണിച്ചുകൊടുക്കണമെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.