നെല്ലും താറാവും രണ്ടു സീസണിൽ നെൽകൃഷിയും, ഒരു സീസണിൽ റാഗി/ ബജ്റ/സൊർഗം/ചിയ സീഡ് തുടങ്ങി ചെറു ധാന്യങ്ങളുമാണു നടുന്നത്. ഇടക്കാല വിളയായി പയർ.
കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്നാണ് ഉത്പാദക വിത്തുകൾ (ബ്രീഡർ സീഡ്സ്) വാങ്ങുന്നത്. ഇതു പാടത്ത് വിതച്ച് ഗുണീകരിച്ചാണ് വിത്ത് ഉത്പാദിപ്പിക്കുന്നത് (100 കിലോ നട്ടുവളർത്തിയാൽ അഞ്ച് ടണ്‍ വരെ വിത്തു ലഭിക്കുമെന്ന് എഡിഎ ലിസിമോൾ പറഞ്ഞു).
വർഷം 10-12 ടണ്‍ വിത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഏക്കറിന് 25-35 കിലോ നെൽ വിത്തുകളാണ് വിതയ്ക്കുന്നത്. 20 ഃ 15 സെന്റിമീറ്റർ അകലത്തിലാണ് ഞാറു നടുന്നത് (കള നിയന്ത്രണത്തിനായി താറാവുകളെ ഇറക്കുന്പോൾ, അവയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിനാണ് ഈ അകലം).
താറാവുകൾ കൊക്ക് കൊണ്ടും കാലുകൊണ്ടും നെല്ലിന്റെ ചുവട് ഇളക്കുന്നതുകൊണ്ടു വേര് പടലം ശക്തിപ്പെടുകയും കളകൾ നശിക്കുകയും ചെയ്യും. നെൽച്ചെടിയിൽ എവിടെയെങ്കിലും കേടുണ്ടെങ്കിൽ താറാവുകൾ ആ ഭാഗം കൊത്തി തിന്നുന്നത് മൂലം കീട നിയന്ത്രണവും സാധ്യമാണ്.
കാഷ്ടം വളവും. കീടവികർഷണിയായ എക്സ്പ്ലോഡും കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നുണ്ട്.
പഴമയുടെ ഗരിമ 1919ൽ തിരുവിതാംകൂർ രാജാക്കന്മാർ സ്ഥാപിച്ച കൃഷി പാഠശാലയാണ്, ജനാധിപത്യ സർക്കാർ അധികാരമേറ്റത്തോടെ, ’കേരള സംസ്ഥാന വിത്തുത്പാദന കേന്ദ്രമായി മാറിയത്.
തിരുവിതാംകൂർ രാജാക്കന്മാർ, വേനൽക്കാല വസതിയായ ’ആലുവ പാലസി’ൽ എത്തിയിരുന്നപ്പോൾ, ഈ ജൈവ തുരുത്ത് സന്ദർശിക്കുകയും ഇവിടെ കൃഷി നടത്തുകയും ചെയ്തിരുന്നു.
കൃഷി രീതി ഒരു മാസമെടുത്താണ് നിലമൊരുക്കൽ. ഉഴവ് മൂന്ന് തവണ(ആദ്യ ഉഴവിന് വൈക്കോലും ശീമക്കൊന്ന ഇലയും മണ്ണിൽ ചേർത്തു കൊടുക്കും). തുടർന്ന്, കുമ്മായമിട്ട് അമ്ലത നീക്കിയശേഷം വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയുമിട്ടു നടീൽ.
കതിര് വരുന്നതു വരെ, 15 ദിവസം ഇടവിട്ട് കുണപജല ഇലയിൽ തളിക്കും. പൂവ് വിരിഞ്ഞു കഴിഞ്ഞാൽ പഞ്ചഗവ്യം നൽകും. ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലറിയും ഉപയോഗിക്കുന്നുണ്ട്. ചാണകം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നില്ല.
അതിൽ നിന്ന് തയാറാക്കുന്ന പഞ്ചഗവ്യം, കുണപജല പോലുള്ള ഉത്പന്നങ്ങൾ പത്രപോഷണത്തിലൂടെ നൽകുകയാണ്. 100 ലിറ്റർ പഞ്ചഗവ്യവും കുണപജലയും നിർമിക്കാൻ 10 കിലോ ചാണകമേ ആവശ്യമുള്ളൂ.
ജൈവകൃഷിക്ക് ടണ്‍ കണക്കിന് ചാണകം വേണ്ടയിടത്താണ് ഇത്. ത·ൂലം ചാണകത്തിൽ നിന്ന് ബഹിർഗമിക്കുന്ന മീഥേൻ വാതകം മൂലമുള്ള ഹരിതഗൃഹ വാതക പ്രഭാവം ഫാമിൽ ഉണ്ടാകുന്നില്ല
സോളാർ മാജിക് 18 കിലോ വാട്ട് സ്ഥാപിതശേഷിയുള്ള സൗരവൈദ്യുതിയിലാണ് ഫാമിന്റെ പ്രവർത്തനം. സൗരവിളക്കുകൾ, സൗര കെണികൾ എന്നിവയുമുണ്ട്.
സോളാർ ടണൽ ഡ്രയർ മഴക്കാലത്ത് നെല്ല് ഉണക്കാനാണ്, സുതാര്യമായ പോളികാർബണേറ്റ് ഷീറ്റുകൾ കൊണ്ട് (10 ഃ 4 മീറ്റർ വിസ്തൃതിയുള്ള) കൂടാരം സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപയാണ് നിർമാണ ചെലവ്.
അകത്ത് എപ്പോഴും 65 ഡിഗ്രി ചൂട്, നെല്ലുണങ്ങുന്പോഴുണ്ടാകുന്ന ഈർപം പുറന്തള്ളാൻ ഫാനും ഘടിപ്പിച്ചിട്ടുണ്ട്. നെല്ലിന് പുറമേ കൊപ്ര, മഞ്ഞൾ, അരിഞ്ഞ ചക്ക, താളിപ്പൊടിക്കുള്ള ചെന്പരത്തി ഇലയും പൂവും എന്നിവയും ഇതിൽ ഉണക്കിയെടുക്കാം.
ദി കംപ്ലീറ്റ് ഫാം പൂങ്കാവനം പോലെ മനോഹരമായ ഫാം, വൃത്തിയുടെ കാര്യത്തിലും നന്പർ വണ്‍. ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ ഗന്ധമില്ല. ജൈവാവശിഷ്ടങ്ങൾ കത്തിക്കാറില്ല, കന്പോസ്റ്റ് ആക്കുകയാണ്.പക്ഷിമൃഗാദികളെയും വൃത്തിയായി പരിരക്ഷിക്കുന്നു.
പ്ലാസ്റ്റിക്കിന് പൂർണ നിരോധനം. കൃഷിവകുപ്പിന്റെ നിർദേശങ്ങളും എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും വിത്തുത്പാദന കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനങ്ങളുമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്ന് എഡിഎ ലിസിമോൾ.
കൃഷി അസിസ്റ്റന്റ്, ഓഫീസ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ അടക്കം 21 ജീവനക്കാരാണ് ഇവിടെയുള്ളത്.
ഫോണ്‍ : 93834 71192.
രജീഷ് നിരഞ്ജൻ