ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആഗ്രഹമില്ല, കരിയറിനെ ബാധിച്ചാലും കുഴപ്പമില്ല
Saturday, October 26, 2024 11:08 AM IST
ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും അങ്ങനെ ചെയ്ത് കരിയർ മെച്ചപ്പെടുത്താൻ താൽപര്യമില്ലെന്നും തുറന്നുപറഞ്ഞ് നടി സായ് പല്ലവി. കരിയറിനെ ബാധിച്ചാലും കുഴപ്പമില്ലെന്നും തനിക്ക് ഇപ്പോൾ വരുന്ന സിനിമകളിൽ സംതൃപ്ത‌യാണെന്നും നടി പറഞ്ഞു.

പുതിയ ചിത്രമായ അമരന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

""ജോർജിയയിൽ ഒരിക്കൽ ഞാനൊരു ഡാൻസ് പ്രോഗ്രാം ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചിട്ടാണ് ആ കോസ്റ്റ്യൂം ഇട്ടത്.

പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺ‌കുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നി. അന്ന് ആ ഡാൻസ് വിഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്കത് വളരെ അൺ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്കിഷ്ടപ്പെട്ട ഷോർട്ട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല.

അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാൽ ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്.

ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂ''. സായ് പല്ലവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.