ആർതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുകയാണെന്ന പറഞ്ഞതിന് ശേഷം നടൻ ജയം രവിയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് ഉണ്ടായത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുവരെ ഗോസിപ്പുകൾ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്.
ബ്രദർ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസ് യുട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് വിവാദങ്ങളെക്കുറിച്ച് ജയം രവി മനസുതുറന്നത്. ഇത്തരം കുപ്രചരണങ്ങൾക്ക് താൻ വിലനൽകാറില്ലെന്നും ജോലിയിൽ മാത്രമാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും താരം പറഞ്ഞു.
""ഒരു പൊതുമാധ്യമത്തിലാണ് നമ്മളുള്ളത്. ഞാൻ എന്തുചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും. അതൊരു ചായയുണ്ടാക്കുകയാണെങ്കിൽപ്പോലും. ഇതൊരു മാസ് മീഡിയയാണ്. നമ്മളെല്ലാം താരങ്ങളും.
നല്ലതിനോ ചീത്തയ്ക്കോ എല്ലാം എടുത്തുകാട്ടപ്പെടും. നമ്മൾക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ജനങ്ങൾക്ക് സിനിമ കാണുന്നതും താരങ്ങളേയും അവരെക്കുറിച്ച് സംസാരിക്കുന്നതെല്ലാം ഇഷ്ടമാണ്. അതുകൊണ്ട് ഞാനവരെ വിലയിരുത്താൻ പോകാറില്ല.
കുറച്ച് ആളുകള്‍ക്കാണ് വൈകാരികപരമായ പക്വത ഇല്ലാത്തത്. അവരാണ് അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നതിൽ വ്യാപൃതരാവുന്നത്. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാൻ തനിക്കാവില്ല.
പക്വതയുള്ളവർ അപവാദം പ്രചരിപ്പിക്കില്ല. മറ്റുചിലരാകട്ടെ ഇത്തരം ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണം''. ജയം രവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.