പത്തുവർഷത്തെ വിവാഹജീവിതം; ലിഡിയയ്ക്കായി കാൻഡിൽ ലൈറ്റ് ഡിന്നറൊരുക്കി ടൊവീനോ
Saturday, October 26, 2024 8:40 AM IST
വിവാഹവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ടൊവീനോ തോമസ്. പത്തുവർഷത്തെ മനോഹരമായ യാത്രയായിരുന്നു ഇതെന്നും ഇനിയും ഒരുപാട് കാലങ്ങൾ ഇങ്ങനെ പോകട്ടെയെന്നും ടൊവീനോ ഭാര്യ ലിഡിയയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.

മാൽഡീവ്സിലാണ് ഇത്തവണത്തെ താരത്തിന്‍റെ വിവാഹവാർഷിക ആഘോഷം. അവിടെ നിന്നുള്ള ചിത്രങ്ങളും ടൊവീനോ പങ്കുവച്ചിട്ടുണ്ട്.

""മനോഹരമായ സ്നേഹത്തിന്‍റയും ഒത്തുചേരലിന്‍റെയും ഒരു ദശാബ്ദം പൂർത്തിയാകുന്നു. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയമേറുന്ന നിമിഷങ്ങളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകൾക്കായി കാത്തിരിക്കുകയാണ്.

മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിർത്താനും നമുക്കാകട്ടെ. മനോഹരമായ ഒരുപാട് വിവാഹവാർഷികങ്ങൾ ഉണ്ടാകട്ടെ എന്ന ആശംസിക്കുന്നു.'' ടൊവീനോ കുറിച്ചു.




പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ 2014 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് ഇസ, തഹാൻ എന്നീ രണ്ടു മക്കളാണ് ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.