അമ്മയുടെ കടം വീട്ടാനായുള്ള പണം കണ്ടെത്താനാണ് താൻ സിനിമയിൽ അഭിനയിക്കാനിറങ്ങിയതെന്ന് നടൻ സൂര്യ. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളല്ല താനെന്നും തുണിക്കടയിൽ ജോലി ചെയ്താണ് അന്ന് വരുമാനം കണ്ടെത്തിയതെന്നും സൂര്യ പറയുന്നു. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയിനിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാനവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി.
അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് തന്നോട് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിംഗ്സിനെക്കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ആ സമയത്ത് അച്ഛന് അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല.
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിനു വേണ്ടിയാണ്. എന്റെ അമ്മ വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്. താരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.