ഇതെന്‍റെ അവസാനത്തെ കല്യാണം: ഭാര്യയുടെ മുന്നിൽവച്ച് സെൽഫ് ട്രോളുമായി ബാല
Thursday, October 24, 2024 10:30 AM IST
തന്‍റെ നാലാം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ബാല. ഇത് തന്‍റെ അവസാനത്തെ വിവാഹമായിരിക്കുമെന്നും ട്രോളുകൾ ഉണ്ടാക്കുന്നവർ ഇംഗ്ലീഷിൽ കൂടിയെഴുതിയാലെ തനിക്ക് മനസിലാകുവെന്നും മലയാളം വായിക്കാൻ അറിയില്ലെന്നും ബാല പറഞ്ഞു.

പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം സെൽഫ് ട്രോളടിച്ചത്.

ഒരുപാട് ട്രോളൊക്കെ ഇറങ്ങിയിരുന്നു. ഇത് അവസാനത്തെ വിവാഹമാണ് കേട്ടോ. അതായിരിക്കും ഇനി നിങ്ങള്‍ ചോദിക്കാൻ പോകുന്നത്. കഷ്ടങ്ങൾ നമുക്കേ അറിയൂ. ട്രോളുകൾ വന്നപ്പോഴും വേദന ഉള്ള കാര്യങ്ങൾ ചിലർ ഇട്ടപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു, ‘ഞാനൊരു സിനിമാക്കാരനാണ്. ഇതൊക്കെ കണ്ടിട്ടുണ്ട്. നിനക്ക് ഇതൊക്കെ കാണുമ്പോൾ വിഷമമുണ്ടോ?’ എന്ന്.

‘ഇല്ല, എനക്ക് മലയാളം തെരിയാത് മാമാ’ എന്നായിരുന്നു അവളുടെ മറുപടി. എനിക്കും മലയാളം വായിക്കാൻ അറിയില്ല. ട്രോൾ ചെയ്യുന്നവരോടും എന്നെക്കുറിച്ച് നെഗറ്റിവ് എഴുതുന്നവരോടും ഒരു അപേക്ഷയുണ്ട്. കുറച്ച് ഇംഗ്ലിഷ് കൂടി ചേർത്താൽ മനസിലാകും. അതുകൊണ്ട് മുഴുവൻ മലയാളത്തിൽ എഴുതാതിരിക്കുക.’’ബാല പറഞ്ഞു.

ഇതിനിടെ ടൈറ്റിൽ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്‍റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാൽ ഭാര്യ എവിടെ എന്ന കൗണ്ടറടിച്ച് ശ്രീനിവാസനും വേദി രസകരമാക്കി. ഇരുവരും ശ്രീനിവാസന്‍റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.