ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു: ബാലയുടെ വധു കോകില
Wednesday, October 23, 2024 3:38 PM IST
ചെറുപ്പം മുതലേ ബാലയെ ഇഷ്ടമായിരുന്നുവെന്നും ആ ഇഷ്ടങ്ങളെല്ലാം എഴുതി ഒരു ഡയറി താൻ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലയുടെ ഭാര്യ കോകില. വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് പണ്ടുമുതലേയുള്ള ഇഷ്ടത്തെക്കുറിച്ച് കോകില തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി.

കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ‘‘എന്‍റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്‍റെ അമ്മയ്ക്ക് ഇപ്പോൾ 74 വയസായി. ഈ അവസ്ഥയിൽ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവൾ ഈ ഇഷ്ടം പറയുന്നത്. എനിക്കും അത് നല്ലതാണെന്നു തോന്നി.

ചേട്ടനും വിവാഹത്തിന് വരാൻ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളുമായി തിരക്കിലാണ്. മാധ്യമങ്ങളിൽ നിന്നുള്ള ലൈവ് വീഡിയോ അവരെല്ലാം കണ്ടിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ശരീരത്തിനുണ്ടായിരുന്നു.

പക്ഷേ ഇപ്പോൾ അതൊക്കെ മാറി വരുന്നു. അതിനു കാരണം കോകിലയുടെ സ്നേഹവും പരിചരണവുമാണ്. ന്യായമായ രീതിയിൽ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അത് അതുപോലെ തന്നെ ചെയ്തു.

ചെന്നൈയിലേക്ക് മാറില്ല. കേരളത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങളെ അങ്ങനെ ഇട്ടേച്ച് പോകില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നത് മുടങ്ങില്ല. എ‍ന്‍റെ അനുഭവത്തില്‍ ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഇപ്പോൾ അത് പറഞ്ഞാൽ മനസിലാകില്ല. മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയുടെ വഴിയാണ്. ബാല പറഞ്ഞു.

ബാലയെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നുവെന്ന് കോകിലയും പറഞ്ഞു. ബാലയെക്കുറിച്ച് മാത്രം എഴുതാൻ ഒരു ഡയറിയും താൻ സൂക്ഷിച്ചിരുന്നുവെന്ന് കോകില പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.