ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്‌കിനെക്കുറിച്ചു വളരെക്കുറച്ചു പേര്‍ മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയിലെ മെഹ്‌റൗളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലാണ് ചരിത്രപ്രാധാന്യമുള്ള ഈ മോസ്‌ക്. മുഗള്‍ വാസ്തുവിദ്യയുടെ മകുടോദാഹരണം. നിരവധി ദുരൂഹകഥകളും ഈ സ്മാരകത്തെ ചുറ്റിപ്പറ്റി പ്രചരിച്ചിട്ടുണ്ട്. നിരവധി പ്രേത കഥകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.

പേരുവന്ന വഴി

ചരിത്രത്തിലേക്കു വന്നാൽ, ജമാലി കമാലി മോസ്‌ക് അഥവാ ജമാലി കമാലി ടോംബ് (ശവകുടീരം) ആന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന ഈ മന്ദിരം 16-ാം നൂറ്റാണ്ടില്‍ സിക്കന്ദര്‍ ലോധിയുടെ കാലത്ത് പണി കഴിപ്പിക്കപ്പെട്ടതാണെന്നു വിലയിരുത്തപ്പെടുന്നു.

ഈ പ്രദേശത്തു വസിച്ചിരുന്ന സൂഫി വര്യന്‍ ഷെയ്ഖ് ഫസലുള്ളയാണ് ഈ ശവകുടീരത്തിന്‍റെ ശില്പി എന്നാണ് കരുതുന്നത്. ജമാലി കംബോ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തില്‍നിന്നാണ് മോസ്‌കിന് ജമാലി കമാലി പേര് ലഭിച്ചതത്രേ.

മോസ്‌കും ശവകുടീരവുമാണ് ഇന്തോ-ഇസ്‌ലാമിക് വാസ്തുകലയുടെ ജീവന്‍ തുളുമ്പുന്ന ജമാലി കമാലിയുടെ പ്രധാന ഭാഗങ്ങള്‍. ഇവിടുത്തെ ചുവരെഴുത്തുകളും ജാമിതീയ രൂപങ്ങളും മുഗള്‍ കാലഘട്ടത്തിലെ കലാമികവിനെ അടയാളപ്പെടുത്തുന്നു.

മധ്യഅറ

നീലയിലും ടര്‍ക്കോയ്‌സിലും (പച്ച കലര്‍ന്ന നീല) ഉള്ള ടൈലുകള്‍കൊണ്ട് അലങ്കരിച്ച മധ്യ അറ ശവകുടീരത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. 'ജമാലി' എന്ന വാക്കിനര്‍ഥം മനോഹരം എന്നാണ്. ജമാലിയുടെ ശിഷ്യനായിരുന്നു കമാലി എന്നും ഒരു കഥയുണ്ട്. എന്നാല്‍, ജമാലി കമാലിയുടെ യഥാര്‍ഥ വ്യക്തിത്വം ഇന്നും അവ്യക്തമാണ്.

ചിലര്‍ അദ്ദേഹത്തെ ഒരു സൂഫി സന്യാസിയായി കണക്കാക്കുമ്പോള്‍ മറ്റു ചിലര്‍ അദ്ദേഹം ഒരു കവിയായിരുന്നു എന്ന് പറയുന്നു. ജമാലി കമാലി എന്നതില്‍ ജമാലി അദ്ദേഹത്തിന്‍റെ തൂലികാനാമമാണെന്നും കമാലി അദ്ദേഹത്തിന്‍റെ ശിഷ്യനാണെന്നും വാദിക്കുന്നവരുമുണ്ട്.

പ്രേതകഥകളാണ് ഈ ചരിത്രസ്മാരകത്തെ ചൂഴ്ന്നുനിൽക്കുന്നത്. മോസ്‌കിലൂടെ ആരോ നടക്കുന്നതിന്‍റെയും പിറുപിറുക്കുന്നതിന്‍റെയും ശബ്ദങ്ങള്‍ രാത്രിയില്‍ കേള്‍ക്കാമെന്നും ചെന്നു നോക്കുമ്പോള്‍ ആരെയും കാണില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ചിലരാകട്ടെ ചില നിഴല്‍രൂപങ്ങളെയും ശവകുടീരത്തില്‍ കണ്ടതായി അവകാശപ്പെടുന്നു.

ഇങ്ങനെ നിരവധി കഥകള്‍ പ്രചരിച്ചതോടെ ജമാലി കമാലി മോസ്‌ക് ആളുകള്‍ക്കു മുമ്പില്‍ ദുരൂഹതയായി വളർന്നു. ഇവിടെ ജിന്നുകള്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ പ്രചാരണം. എന്നിരുന്നാലും ചരിത്രസ്‌നേഹികളായ ആളുകള്‍ ജമാല്‍ കമാലിയെ തേടിയെത്താറുണ്ട്.

അജിത്ത് ജി. നായർ