വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങളും പച്ചവിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും പൂത്തുനില്‍ക്കുന്ന കടുകുചെടിത്തോട്ടങ്ങളും വിളഞ്ഞു നില്‍ക്കുന്ന ചോളവും സൂര്യകാന്തിപ്പൂക്കളും ചെറിയ തടാകങ്ങളും വഴിയിലുടനീളം കാണാം.

എല്ലാ കൃഷിയിടങ്ങള്‍ക്കും അരികെ കോവിലുകളും. കൃഷിയിടവുമായി ബന്ധപ്പെട്ട കുലദൈവങ്ങളാണ് പ്രതിഷ്ഠ. "എല്ലോറ ഓഫ് സൗത്ത്’ എന്ന് അറിയപ്പെടുന്ന വെട്ടുവന്‍ കോവിലിലേക്കുള്ള വഴിയാണിതെങ്കിലും വഴിയിലൊരിടത്തും ചൂണ്ടുപലകകളില്ല. പക്ഷേ, ആരോടു ചോദിച്ചാലും ചരിത്രവും പറഞ്ഞു തരും.

കലുഗുമലയിലുള്ളത് ഏകശിലാ ക്ഷേത്രമായ വെട്ടുവന്‍ കോവില്‍ മാത്രമല്ല. എട്ടാം നൂറ്റാണ്ടിലെ ജൈന കിടക്കകളും മുരുകന്‍ ക്ഷേത്രമായ കലുഗസലമൂര്‍ത്തി ഗുഹാക്ഷേത്രവുമുണ്ട്. ചരിത്രമുറങ്ങുന്ന മണ്ണാണെങ്കിലും സന്ദര്‍ശകരുടെ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലിവിടെ. ക്ഷേത്രവും പരിസരവും പുരാവസ്തു വകുപ്പിന്‍റെ കീഴിലാണെങ്കിലും അതിന്‍റേതായ പരിപാലനവും കാണാനില്ല.

ജ്യൂസ് വില്‍ക്കുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍ മറ്റ് കച്ചവടക്കാരെയും കാണാനില്ല. തികച്ചും തമിഴ് ഗ്രാമീണാന്തരീക്ഷം. മലയുടെ അടിവാരത്തുനിന്നു ചെറിയ ഒരു തടാകം കടന്നുവേണം മുകളിലേക്കു പോകാന്‍. മലയിലുടനീളം പോകേണ്ട ഇടങ്ങളിലേക്കെല്ലാം പടവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. മലയ്ക്കു മുകളിലേക്കു കയറുംതോറും കലുഗുമല ഗ്രാമത്തിന്‍റെ ഭംഗി കൂടുതല്‍ ദൃശ്യമായിത്തുടങ്ങും.

ഏകശിലാക്ഷേത്രം

തിരുവനന്തപുരം-മധുര പാതയിലുള്ള കോവില്‍പെട്ടിയില്‍നിന്നു ശങ്കരന്‍കോവിലിലേക്കുള്ള വഴി മധ്യേ സ്ഥിതിചെയ്യുന്ന കലുഗുമലയ്ക്ക് 300 അടിയില്‍ കൂടുതല്‍ ഉയരമുണ്ട്. ഈ സ്ഥലം തിരുമലൈ അഥവ അരമലൈ എന്നാണ് പാണ്ഡ്യന്‍ ലിഖിതങ്ങളില്‍ കാണുന്നത്. ഇന്നത്തെ തൂത്തുക്കുടി ജില്ലയില്‍പ്പെട്ട കലുഗുമല തമിഴ്നാട്ടിലെ കോവില്‍പട്ടിയില്‍നിന്നു കുറ്റാലത്തേക്കുള്ള പുരാതന വ്യാപാരപാതയിലെ പട്ടണമായിരുന്നു.

ഇന്ന് ഇതൊരു പട്ടണമല്ലെങ്കിലും ഇവിടെയാണ് പാണ്ഡ്യന്‍ വാസ്തുവിദ്യയ്ക്കു പേരുകേട്ട ഈ ഏകശിലാക്ഷേത്രമുള്ളത്. പണി പൂര്‍ത്തിയാകാത്ത ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ മധുരയിലെ പാണ്ഡ്യന്മാര്‍ എന്നറിയപ്പെടുന്ന പാണ്ഡ്യ രാജവംശത്തിന്‍റെ കാലത്ത് നിര്‍മിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ആദ്യകാല പാണ്ഡ്യന്‍ കാലഘട്ടത്തില്‍ പരന്തക നെടുഞ്ജടയ്യന്‍റെ നേതൃത്വത്തില്‍ ക്ഷേത്രം പണികഴിപ്പിച്ചെന്നാണ് കരുതുന്നത്. ഐതിഹ്യങ്ങള്‍ അല്ലാതെ ചരിത്രരേഖകളൊന്നും ലഭ്യമല്ല.

പാതി വിരിഞ്ഞ താമര

വെട്ടുവന്‍ കോവില്‍ ക്ഷേത്രം ഒറ്റ കരിങ്കല്‍ പാറയില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. മഹാരാഷ്ട്രയിലെ എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിനു സമാനമായി മലയുടെ മുകളില്‍നിന്നു താഴേക്കു കല്ലുകള്‍ വെട്ടിമാറ്റിയാണ് നിര്‍മിച്ചിട്ടുള്ളത്. മലയുടെ വടക്കു-കിഴക്ക് ചെരുവില്‍ കിഴക്ക് ദര്‍ശനമായി ദീര്‍ഘചതുരാകൃതിയില്‍ ഏകദേശം 25 അടി താഴ്ചയിലാണ് ഇത് കുഴിച്ചെടുത്തിരിക്കുന്നത്. മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമായി വെട്ടുവന്‍ കോവിലിലെ മുഴുവന്‍ ശില്പങ്ങളും ഇരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്.

ശിവന്‍, ശിവന്‍റെ വാഹനം നന്ദി, സിംഹങ്ങള്‍, കുരങ്ങുകള്‍, പരിചാരക ദേവതകള്‍, മൃദംഗം വായിക്കുന്ന ദക്ഷിണാമൂര്‍ത്തി, ദേവതയായ ഉമ, അംബികയക്ഷി തുടങ്ങിയ ശില്പങ്ങളും പ്രതിമകളും ഇവിടെ കാണാം. 122 ശില്പങ്ങളും 13 പ്രതിമകളും. ക്ഷേത്രത്തിന് താഴെ പ്രവേശന കവാടവും ചെറിയ ഹാളും ഉണ്ട്. ക്ഷേത്രനിര്‍മിതി താഴേക്ക് വരും തോറും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. പല ശില്പങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ല. ക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് ശിവനാണ്. മലയുടെ മുകളില്‍നിന്നു നോക്കിയാല്‍ ഈ ശിലാക്ഷേത്രം പാതിവിരിഞ്ഞ താമരയാ‍യി‌ട്ടാണ് തോന്നുക.

മഹാബലിപുരത്തെ പഞ്ചരഥ സമുച്ചയം, പുതുക്കോട്ടയിലെ വിജയാലയ ചോളീശ്വരം തുടങ്ങി പാറകള്‍ വെട്ടിയുണ്ടാക്കിയ നിരവധി ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലുണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് വെട്ടുവന്‍ കോവില്‍. എല്ലോറയിലേതിനു സമാനമായ കലയുടെയും വാസ്തുവിദ്യയുടെയും മാതൃകകള്‍ ഉള്ളതിനാല്‍ വെട്ടുവന്‍ കോവില്‍ എല്ലോറയുടെ ഒരു മാതൃകയായിരിക്കുമെന്നാണ് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത്. ഇവ രണ്ടും എട്ടാംനൂറ്റാണ്ടില്‍ത്തന്നെ നിര്‍മിച്ചിട്ടുള്ളവയുമാണ്.

ജൈന ശിലാശില്പങ്ങള്‍

ചെരിഞ്ഞ പാറയ്ക്കു മുകളില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ മലയുടെ പല ഭാഗത്തായി കാണാം. അതില്‍ വെട്ടുവന്‍ കോവിലനു വലതുവശത്തായി അടുക്കിവച്ചിരിക്കുന്ന നിലയില്‍ കാണുന്ന പാറക്കല്ലുകള്‍ പാണ്ഡ്യന്‍ കാലത്തു നടന്ന യുദ്ധത്തില്‍ ഈ മല സംരക്ഷിക്കാൻ വേണ്ടി വീരമൃത്യു വരിച്ച രണ്ടു പട്ടാളക്കാരുടെ സ്മരണയ്ക്കായി അക്കാലത്ത് ഉണ്ടാക്കിയതാണ്. മലയില്‍ പലേടത്തും സമാനമായ രൂപങ്ങള്‍ കാണാം. പാറയില്‍ കൊത്തിയ ജൈന കിടക്കകളും (ശിലാശില്പങ്ങള്‍) കലുഗസലമൂര്‍ത്തി ഗുഹാക്ഷേത്രവും അവയില്‍ പ്രസിദ്ധം.

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൈന കേന്ദ്രങ്ങളിലൊന്നായിരുന്നു കലുഗുമല. മലയുടെ മുകള്‍ഭാഗത്തെ കല്‍ച്ചുവരിലെ ജൈന കിടക്കകള്‍ (ശിലാശില്പങ്ങള്‍) ജൈന കൊത്തുപണിയുടെ മികവ് വിളിച്ചോതുന്നു. ജൈനമതവുമായി ബന്ധപ്പെട്ട 98 ലിഖിതങ്ങള്‍ പാറയില്‍ കാണാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജൈന ലിഖിതങ്ങള്‍ ജൈന കിടക്കയിലുണ്ട്. മഹാവീരന്‍, ഗോമതേശ്വരന്‍, പാര്‍ശ്വനാഥന്‍, ബാഹുബലി തുടങ്ങി ജൈനമതത്തിലെ മറ്റ് തീര്‍ഥങ്കരന്‍ തുടങ്ങിയവരുടെ ശില്പങ്ങള്‍ ഉള്‍പ്പെടുന്ന 150 സ്ഥലങ്ങള്‍ കിടക്കയിലുണ്ട്.

ഈ ചരിത്രശേഷിപ്പുകളെ മറയ്ക്കുംവിധം നിര്‍മിച്ച ഒരു അയ്യനാര്‍ ക്ഷേത്രവും ഇതിനു മുന്നിലുണ്ട്. ഇതിന്‍റെ നിര്‍മിതിക്കു കാരണം ഹിന്ദുദേവനായ അയ്യനാര്‍ ജൈന ക്ഷേത്രങ്ങളുടെ കാവല്‍ ദേവതയായതുകൊണ്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.എന്നാല്‍, ചില സന്യാസിമാര്‍ കലുഗസലമൂര്‍ത്തി ഗുഹാക്ഷേത്രത്തിലെ മുരുകന്‍റെ വിഗ്രഹത്തിനു പകരം മഹാവീരന്‍റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഇതു മതപരമായ അസ്വസ്ഥതകള്‍ക്കു കാരണമാകുകയും ചെയ്തു.

ഇതിന്‍റെ ബാക്കിപത്രമെന്നോണമാണ് അയ്യനാര്‍ ക്ഷേത്രം ജൈന കിടക്കകള്‍ക്കു മുന്നില്‍ ഉയര്‍ന്നതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. തമിഴ്‌നാടിലെ പ്രധാന പട്ടണങ്ങളൊന്നും സമീപമില്ലാത്തതുകൊണ്ട് ഇന്നും വിനോദസഞ്ചാരികള്‍ക്ക് അജ്ഞാതമായി കലുഗുമല നിലകൊള്ളുന്നു.

അരുൺ ടോം