വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ കുമ്പിളപ്പമാണ് ഇപ്പോൾ നീലൂരിൽനിന്നു വിദേശത്തേക്കു വിമാനം കയറിപ്പോകുന്നത്.

കോണിച്ചുമടക്കിയ ഇലയിൽ പുഴുങ്ങിയെടുത്തു കുമ്പിളപ്പം അടുക്കളയിലെ അപ്പച്ചെമ്പിൽ കയറുന്പോഴേ അതിന്‍റെ സുഗന്ധം വീടുനിറയും. മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് കുമ്പിളപ്പം. മറുനാടുകളിൽ ജോലിക്കും പഠനത്തിനുമായി കുടിയേറിയിട്ടുള്ള പലരുടെയും ഒാർമകളിൽ ചെറുപ്പത്തിൽ കഴിച്ച കുമ്പിളപ്പത്തിന്‍റെ രുചി മായാതെയുണ്ടാവും.

ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാത്തവർ ഉണ്ടാകുമോ? എന്നാൽ, വരിക്കച്ചക്കപ്പഴം മുതൽ ഇടനയെന്നും വയനയെന്നുമൊക്കെ അറിയപ്പെടുന്ന ഇല വരെ സംഘടിപ്പിച്ച് ഗൾഫിലോ യൂറോപ്പിലോ ഒക്കെ കുമ്പിളപ്പം ഉണ്ടാക്കുകയെന്നു പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, മധ്യകേരളത്തിലെ പ്രശസ്തമായ നാട്ടിൻപുറ പലഹാരം ഇപ്പോൾ ദേ അതേ രുചിയോടെ വിദേശത്തു പറന്നിറങ്ങുന്നു. കോട്ടയത്തെ നീലൂരിൽനിന്നാണ് ഇപ്പോൾ കുന്പിളപ്പം വിദേശത്തേക്കു പറന്നു ഹിറ്റായി മാറിയിരിക്കുന്നത്.

അരലക്ഷം മധുരം!

നല്ല മധുരമുള്ള വരിക്കച്ചക്കപ്പഴം അരിക്കൂട്ടും ശർക്കരയും ചേർത്തു കുഴച്ചെടുത്തു മേന്പൊടിയായി അല്പം തേങ്ങയും നെയ്യും ഏലക്കയും ജീരകവും സമം ഉപ്പും ചേർത്ത് നല്ല സുഗന്ധമുള്ള ഇടനയുടെ ഇലയിൽ കുന്പിളാക്കി അതിൽ പുഴുങ്ങിയെടുത്ത കുന്പിളപ്പമാണ് അല്പം പോലും രുചി ചോരാതെ വിദേശ മലയാളിയുടെ കൈകളിലേക്ക് എത്തുന്നത്.

കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ നീലൂരിലെ കർഷകരുടെ ഉടമസ്ഥതയിലുള്ള നീലർ പ്രൊഡ്യൂസർ കന്പനിയാണ് കുന്പിളപ്പം വിദേശത്തേക്കു കയറ്റുമതി ചെയ്തു പെരുമ നേടിയിരിക്കുന്നത്.

വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ കുമ്പിളപ്പമാണ് ഇപ്പോൾ നീലൂരിൽനിന്നു വിദേശത്തേക്കു വിമാനം കയറിപ്പോകുന്നത്.

കർഷകരുടെ മൂലധനത്തിലും ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഈ കന്പനി ഏതാനും മാസങ്ങൾക്കു മുന്പാണ് കുന്പിളപ്പം യുകെ, അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റിയയച്ചു തുടങ്ങിയത്. ഇന്നിപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുന്പിളപ്പം ഉത്പാദിപ്പിക്കുന്ന കന്പനിയായി നീലർ പ്രൊഡ്യൂസർ കന്പനി മാറി. ഇതു കൂടാതെ പ്രാദേശികമായി പ്രതിദിനം അയ്യായിരത്തിനടുത്തു കുന്പിളപ്പം വിൽക്കുന്നുമുണ്ട്.

നീലൂരിലെ 650 കർഷകരുടെ കൂട്ടായ്മയായ കന്പനിയുടെ ഓഹരി ഉടമകളിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും കുന്പിളപ്പനിർമാണം സ്ത്രീകളുടെ മേൽനോട്ടത്തിലാണ്. പത്തു സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ രാവും പകലും കുന്പിളപ്പ നിർമാണം. കയറ്റിയയയ്ക്കാനുള്ളവ ശീതീകരിച്ചാണ് തയാറാക്കുന്നത്.

വീടുകളിൽ തയാറാക്കുന്നതുപോലെ തന്നെ കുന്പിളാക്കിയ ഇടനയിലയിൽ അരിക്കൂട്ടും ചക്കപ്പഴവും ചേർത്തു നിറച്ച് ആവിയിൽ പുഴുങ്ങിയെടുത്താണ് കുമ്പിളപ്പം തയാറാക്കുന്നത്. ശർക്കരയും തേങ്ങയും ഏലക്കയും ജീരകവും റവ അല്ലെങ്കിൽ അരിപ്പൊടി എന്നിവയുമാണ് കുന്പിളപ്പത്തിന്‍റെ പ്രധാന ചേരുവകൾ.

ഇലയാണ് താരം

ചേരുവകൾക്കൊപ്പം കുമ്പിളില എന്നു വിളിക്കപ്പെടുന്ന ഇടനയിലയുടെ രുചികൂടി ചേരുമ്പോഴാണ് കുമ്പിളപ്പം ആസ്വാദ്യമാകുന്നത്. കോട്ടയം ജില്ലയ്ക്കു പുറമേ പാലക്കാട്, അട്ടപ്പാടി ഭാഗത്തുനിന്നു വലിയ തോതിൽ കമ്പനി ഇല ശേഖരിക്കുന്നുണ്ട്. ഒരിലയ്ക്ക് ഒരു രൂപ നൽകിയാണ് ശേഖരിക്കുന്നത്. കേടുള്ളതോ പഴകിയതോ ആയ ഇലകൾ ഉപയോഗിക്കാറില്ല.

വീടുകളിൽ കുന്പിളപ്പം ഉണ്ടാക്കാൻ മിക്കവരും ചക്കപ്പഴം ഉടനടി ഉപയോഗിക്കുകയാണെങ്കിൽ വാണിജ്യാടിസ്ഥാനത്തിലെ ഉത്പാദനത്തിന് ചക്കപ്പഴം പൾപ്പാക്കിയാണ് ഉപയോഗിക്കുന്നത്. ഇതിനായി വ്യത്യസ്ത സമയങ്ങളിൽ ചക്കപ്പഴം ശേഖരിച്ചു പൾപ്പാക്കി ശീതീകരിച്ചു സൂക്ഷിക്കും. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുവരെ യും ചക്ക ശേഖരിക്കുന്നുണ്ട്.

ഒരു മണിക്കൂറിനുള്ളിൽ 1,250 അപ്പം ആവിയിൽ പുഴങ്ങാവുന്ന സ്റ്റീമറിലാണ് തയാറാക്കുന്നത്. ഓർഡർ അനുസരിച്ചാണ് കുന്പിളപ്പം പുഴുങ്ങുന്നത്. 365 ദിവസവും അപ്പം ഉണ്ടാക്കാവുന്ന രീതിയിൽ പൾപ്പ് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

ഒരു കുന്പിളപ്പത്തിന് 80-85 ഗ്രാം തൂക്കം വരും. 12 രൂപയാണ് മൊത്തവില. പ്രാദേശിക വിപണിയിൽ 18 രൂപയ്ക്കു കിട്ടുന്ന കുന്പിളപ്പം വിദേശ വിപണിയിൽ 35 രൂപയ്ക്കാണ് വില്പന. നീലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ നബാർഡിന്‍റെ ഫാർമേഴ്സ് പ്രൊഡക്‌ഷൻ ഓർഗനൈസേഷന്‍റെ സഹകരണത്തോടെയാണ് കന്പനി തുടങ്ങിയത്.

കുന്പിളപ്പത്തിനൊപ്പം ചക്ക, കപ്പ തുടങ്ങിയവയിൽനിന്നു വിവിധ മൂല്യവർധിത ഉത്പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. താമസിയാതെ റെഡി ടു ഈറ്റ് ചക്ക വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പ് നടന്നു വരികയാണെന്ന് കന്പനി ചെയർമാൻ മാത്യു സിറിയക്കും സിഇഒ ഷാജി ജോസഫും പറഞ്ഞു.

ജിബിൻ കുര്യൻ