Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗാന്ധി സ്മരണകളുണർത്തുന്ന കീർത്തി മന്ദിർ
ഗാംഭീര്യമേറുന്നതും ചരിത്രം രചിക്കപ്പെട്ടതുമായ കെട്ടിട സമുച്ചയത്തിന്റെ ഇടതുഭാഗത്താണ് ഗാന്ധി ജനിച്ച ഗൃഹം. കീർത്തി മന്ദിർ കോംപ്ലക്സിൽ കാലുകുത്തുന്ന ഏതൊരാളുടെയും മനസിൽ ആദ്യം തെളിയുക ബാലനായ ഗാന്ധിയുടെ ഓർമകളാവും. ഏതൊരു കുട്ടിയെപ്പോലെതന്നെ മോഹൻദാസ് ഓടിക്കളിച്ച അങ്കണം.
പോർബന്തർ. ഇന്ത്യയിലെ ഓരോ വിദ്യാർഥിയും പാഠഭാഗങ്ങളിൽ ഒരിക്കലെങ്കിലും ഈ സ്ഥലനാമം ഉരുവിട്ടിട്ടുണ്ടാകണം. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിയുടെ ജൻമത്താൽ പുകഴ്പെറ്റ ഈ സ്ഥലം ആധുനിക ഇന്ത്യയുടെ ആത്മാവിനോടു ചേർന്നുനിൽക്കുന്നുവെന്ന് നിസംശയം പറയാനാകും.
ഗാന്ധിജിയുടെ ജൻമഗൃഹം ഇന്ന് കീർത്തി മന്ദിർ എന്ന പേരിലുള്ള ചരിത്രസ്മാരകമാണ്. പോർബന്തറിലെത്തുന്ന സഞ്ചാരികൾ എക്കാലവും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടവും ഇതുതന്നെ. ഈ പൗരാണിക ഭവനത്തിന്റെ ചരിത്രത്തിലേക്ക്...
1833ൽ ഗാന്ധിജിയുടെ പിതാമഹനായ ഹർജിവാൻജി രാഹിദാസ്ജി ഗാന്ധി പ്രദേശവാസിയായിരുന്ന മൻബ എന്ന സ്ത്രീയിൽനിന്നു വാങ്ങിയതാണ് ഈ ഭവനം. സ്റ്റാന്പ് പതിച്ച മുദ്രപ്പത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലായിരുന്നു ദേവനാഗിരി ലിപിയിൽ സ്വസ്തിക ചിഹ്നം അടയാളമുള്ള അന്നത്തെ കൈമാറ്റക്കരാർ.
1869 ഒക്ടോബർ രണ്ടിനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ഈ ഗൃഹത്തിൽ പിറന്നത്. മൂന്നു നിലകളിലായി 22 മുറികളാണ് വീടിനുള്ളത്. തടിയിലും കല്ലിനും നിർമിച്ചിരിക്കുന്ന മുറികളെ ബന്ധിപ്പിക്കുന്ന ഇടനാഴികളുമുണ്ട്.
ഗാന്ധിജിയുടെ പിതാവും മുത്തച്ഛനും പോർബന്ദറിലെ രാജാവിന്റെ ദിവാൻമാരായിരുന്നു. ഈ വിശിഷ്ട പദവിയുടെ പ്രതിഫലനം ഗൃഹത്തിന്റെ എടുപ്പിലും അതിനുള്ളിലെ വസ്തുക്കളിലും അലങ്കാരത്തിലും നിഴലിച്ചിരുന്നു.
പോർബന്തറിലെ ഇടുങ്ങിയ ഗലിയിലൂടെ മഹാത്മാ ഗാന്ധിയുടെ ജൻമഗൃഹം തേടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് കമനീയമായ ഒരു കവാടമാണ്.
അതിലൂടെ കടന്നെത്തുന്നതാണ് കീർത്തി മന്ദിർ കോംപ്ലക്സ്. അതായത് ഗാന്ധിജിയുടെ ജൻമഗൃഹം ഉൾപ്പെടുന്ന മന്ദിരസമുച്ചയം.
ഗാംഭീര്യമേറുന്നതും ചരിത്രം രചിക്കപ്പെട്ടതുമായ സമുച്ചയത്തിന്റെ ഇടതുഭാഗത്താണ് ഗാന്ധിജി ജനിച്ച ഗൃഹം. കീർത്തി മന്ദിർ കോംപ്ലക്സിൽ കാലുകുത്തുന്നവരുടെ മനസിൽ ആദ്യം തെളിയുക ബാലനായ ഗാന്ധിയുടെ ഓർമകളാവും. ഏതൊരു കുട്ടിയെപ്പോലെതന്നെ മോഹൻദാസ് ഓടിക്കളിച്ച അങ്കണം.
ഗാന്ധിയുടെ ജന്മഗൃഹത്തിലേക്ക് കടക്കുന്പോൾ കാണാൻ കഴിയുക പച്ച അരികുകളോടെയുള്ള വിളറിയ നീളൻ ചുവരുകളാണ്. തടിയിൽതീർത്ത പുരാതന വാതിലുകൾക്കും ജനാലകൾക്കും പച്ചനിറം.
പ്രധാന വാതിൽ വലതുവശത്താണ്. തടിയിൽ തീർത്ത പച്ചനിറം പൂശിയ തൂണുകളാൽ ചുറ്റപ്പെട്ട നടുമുറ്റമാണ് പ്രത്യേകതകളിലൊന്ന്.
മുഖ്യവാതിലിനു മുകളിൽ ഗാന്ധിജിയുടെയും കസ്തൂർബയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും തത്തകളാൽ അലങ്കരിച്ചിരിക്കുന്ന ഒരു ഗണപതി വിഗ്രഹവും കാണാം.
ഗാന്ധിജി ജനിച്ച മുറിയിലേക്ക് കടക്കുന്പോൾ അവിടെ സ്വീകരിക്കുന്നത് ഒരു സ്വസ്തിക ചിഹ്നവും അതിനു മുകളിൽ ചുവരിൽ തൂക്കിയിരിക്കുന്ന ഗാന്ധിയുടെ ഒരു വലിയ ഫോട്ടോയുമാണ്.
വീടിന്റെ പലഭാഗത്തും മട്ടുപ്പാവുകളും കാണാൻ സാധിക്കും. ചുവന്ന ഭിത്തിയിൽ പച്ച വാതിലുകളോടു കൂടിയ ചെറിയ കപ്പ് ബോർഡുകളും മനോഹര കാഴ്ചതന്നെ. ചില ഭിത്തിമാടങ്ങൾ വിവിധ നിറങ്ങളിൽ അലങ്കരിച്ചിരിക്കുന്നു. ഭിത്തിയിലും അലമാരകളിലുമൊക്കെ തത്തകളുടെ ചിത്രമാണ് പൊതുവായി കാണപ്പെടുന്ന പ്രത്യേകത.
താഴേക്കും മുകളിലേക്കും കടക്കാൻ തടിയിൽ തീർത്ത പടികൾ. കനമുള്ള വടമാണ് എണ്ണത്തിൽ ഏറെയുള്ള ചവിട്ടുപടികളെ ബന്ധിപ്പിച്ചു നിർത്തുന്നത്. വൈദ്യുതിയില്ലാതിരുന്ന പഴയ കാലത്ത് വീട്ടിലുള്ളവർ എത്ര സാഹസത്തിലാണ് ഈ പടികളിലൂടെ താഴേക്കും മുകളിലേക്കും കടന്നിരുന്നതെന്നു ചിന്തിക്കുന്പോൾ വിസ്മയം തോന്നും.
മഹാത്മാഗാന്ധിയുടെയും കസ്തൂർബായുടെയും സ്മരണാർഥം 1947ലാണ് കീർത്തി മന്ദിറിന്റെ നിർമാണം ആരംഭിക്കുന്നത്. തന്റെ ജൻമഗൃഹം ഇതിന്റെ ഭാഗമാക്കാനുള്ള രേഖകളെല്ലാം കൈമാറിയത് ഗാന്ധിജി തന്നെയാണ്. നിർഭാഗ്യവശാൽ കീർത്തി മന്ദിറിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുന്‍പു ഗാന്ധിജി നമ്മെ വിട്ടുപോയി. 1947ൽ കീർത്തി മന്ദിറിന്റെ ശിലാസ്ഥാപനം നടത്തിയത് പ്രമുഖ ഗാന്ധിയനും സോഷ്യലിസ്റ്റുമായ ദർബാർ ഗോപാൽദാസ് ദേശായിയാണ്.
സേത്ത് നഞ്ചിഭായ് കാളിദാസ് മേത്ത വ്യവസായിയാണ് അൻപതിനായിരം രൂപ മുടക്കിൽ 76 അടി ഉയരമുള്ള സ്മാരകം ഗാന്ധിയുടെ ഓർമയ്ക്കായി പണിതീർത്തത്. ഹിന്ദു, മുസ്ലീം, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ നിർമിതികളുടെ കൂടിച്ചേരലാണ് ഈ സ്മാരകം. 1950 മേയ് 27ന് സർദാർ വല്ലഭായി പട്ടേലാണ് ഉദ്ഘാടനം നിർവഹിച്ചത്.
കാളിദാസ് മേത്ത അധികമേറെ പ്രസിദ്ധനല്ലെങ്കിലും അദ്ദേഹത്തിന്റെ മകനെ മിക്കവരും അറിയും. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയും പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയുടെ ഭർത്താവുമായ ജയ് മേത്തയാണ് ആ മകൻ.
കീർത്തി മന്ദിർ എന്ന ബൃഹത്തായ കെട്ടിട സമുച്ചയത്തിന്റെ നടുത്തളത്തിൽ മഹാത്മാഗാന്ധിയുടെയും കസ്തൂർബായുടെയും വലിയ ഫോട്ടോകൾ സ്ഥാപിച്ചിരിക്കുന്നു.
ഒരു വശത്ത് ഒരു സുവനീർ ഷോപ്പും ചെറിയ ഒരു ചിത്രഗാലറിയുമുണ്ട്. മന്ദിരത്തിന്റെ രണ്ടാംനിലയിൽ ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെയുള്ള സംഭവബഹുലമായ രംഗങ്ങൾ പ്രതിഫലിക്കുന്ന അത്യപൂർവ ചിത്രങ്ങളുടെ വിശാലമായ പ്രദർശനമാണുള്ളത്.
ആഡംബര വസ്ത്രം ധരിച്ച കുഞ്ഞുഗാന്ധിയെ മുതൽ വെറും മുണ്ടു മാത്രം ധരിച്ച അർധനഗ്നനായ ഫക്കീറിനെ വരെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും അദ്ദേഹം നടത്തിയ അനന്തമായ യാത്രകളുടെ സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും കാണാം. ദേശസ്നേഹത്തിലും മാനവമൈത്രിയിലും സ്ഥുടം ചെയ്ത ആ ധന്യജീവിതം എത്രത്തോളം മഹത്തരമായിരുന്നുവെന്ന് ഈ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി എത്ര ക്ലേശകരമായ സഹനസമരമാണ് ബാപ്പുജി നയിച്ചിരുന്നതെന്നും ഇത് വെളിവാക്കുന്നു. മാനവികതയുടെ പ്രവാചകനും അഹിംസയുടെ ആചാര്യനുമായിരുന്ന ഗാന്ധിയോളം വലിയൊരു വ്യക്തിത്വം ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് വെളിവാക്കുന്നതാണ് ഈ ചിത്രീകരണം. യുഗപുരുഷനായ മഹാത്മാവിനോടുള്ള ആദരംകൊണ്ട് ശിരസുനമിച്ചു മാത്രമേ ഇവിടെനിന്നു മടങ്ങാനാകൂ.
കീർത്തിമന്ദിറിൽ നിന്ന് പുറപ്പെടുന്ന ഒരു വഴി നയിക്കുന്നത് നഗരത്തിലെ ചില ഇടുങ്ങിയ പാതകളിലേക്കാണ്. അവിടെയാണ് കസ്തൂർബ കപാഡിയ എന്ന പേരിൽ കസ്തൂർബാ ഗാന്ധിയുടെ ജന്മഗൃഹം.
പത്തൊന്‍പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ഭവനം ഗാന്ധിജിയുടെ ഭവനത്തോളം വലുതല്ലെങ്കിലും അക്കാലത്തെ വലിയ വീടുകളിലൊന്നായിരുന്നു. ഒരു ചെറിയ ഓഫീസ് ഈ വീടിന്റെ മുറികളിലൊന്നിൽ പ്രവർത്തിക്കുന്നുണ്ട്.
സാധാരണയിൽ കൂടുതൽ അടുക്കളകൾ ഈ വീടിന്റെ പ്രത്യേകതയാണ്. അക്കാലത്തെ തറവാടുകളിൽ സഹോദരൻമാർ കൂട്ടുകുടുംബമായി താമസിച്ചതിനാലാണ് ഇത്രയധികം അടുക്കളകൾ വേണ്ടിവന്നത്.
ഗാന്ധിഭവനത്തെപ്പോലെ തന്നെ തടികളിൽ തീർത്ത പടികളാണ് കസ്തൂർബയുടെ ഭവനത്തിലും കാണാൻ കഴിയുക. എന്നാൽ ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനുള്ളിലെ ശീതീകരണ സംവിധാനമാണ്. പൈപ്പുകളിലൂടെ പ്രവഹിക്കുന്ന വെള്ളം വീട്ടിനുള്ളിലെ അന്തരീക്ഷം സദാസമയം കുളിർമയുള്ളതാക്കി തീർക്കുന്നു.
ഗാന്ധിയുടെ സ്മരണകൾതേടി പോർബന്തറിൽ എത്തുന്നവർക്ക് ഒരിക്കലും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നൽകുന്നതാണ് കീർത്തിമന്ദിറിലെയും കസ്തൂർബ ഭവനിലെയും വശ്യമായ കാഴ്ചകൾ.
അജിത് ജി. നായർ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വിരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വിരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top