Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ടത്തിലും ചതുരത്തിലും മുറിച്ച് പ്ലേറ്റ് രൂപത്തിലാക്കുന്ന പതിവുരീതിയല്ല ഇവർ വികസിപ്പിച്ചത്. പാത്രങ്ങൾ മാത്രമല്ല, പാളയിൽ ഗ്ലാസുകളും ബൗളുകളും സ്പൂണുക വരെ തയാറാക്കി. 20 വ്യത്യസ്ത തരം പാത്രങ്ങൾ... ദേവകുമാർ- ശരണ്യ ദന്പതികളെ പരിചയപ്പെടാം...
കാസർഗോഡ് മടിക്കൈയിലെ ദേവകുമാർ നാരായണനും ഭാര്യ കൊല്ലം ആയൂരുകാരി െഎസ്.വി. ശരണ്യയും എൻജിനിയർമാരാണ്. ടെലികമ്മ്യൂണിക്കേഷനിൽ എൻജിനിയറിംഗ് കഴിഞ്ഞ് ദേവകുമാർ ഡൽഹിയിലും പിന്നീട് യുഎഇയിലും ജോലി ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ എൻജിനിയറിംഗ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന ശരണ്യ വിവാഹശേഷം ദേവകുമാറിനൊപ്പം യുഎഇയിലെത്തി അവിടെ ജോലിയിലായി.
ഇരുവർക്കും അഞ്ചക്ക ശന്പളം. എല്ലാ സൗകര്യങ്ങളുള്ള ഫ്ളാറ്റും കന്പനി കാറും. ഇതൊക്കെയുണ്ടായിട്ടും ദിവസം ഏഴെട്ടു മണിക്കൂർ നീളുന്ന ഇടവേളയില്ലാത്ത ഓഫീസ് ജോലിയുടെ ടെൻഷനിൽ ഗൾഫ് ജീവിതം ഇരുവരെയും മടുപ്പിച്ചു തുടങ്ങി. നാട്ടിലേക്കു മടങ്ങിയാലോ എന്ന താൽപര്യം പലരുമായും പങ്കുവച്ചു. ഇത്ര ചെറുപ്പത്തിൽ ഏറെ മെച്ചമായ ജോലിയിൽ നിന്നു നാട്ടിലേക്കുള്ള മടക്കം മണ്ടത്തരമായിരിക്കുമെന്നാണ് പലരും പ്രതികരിച്ചത്.
പക്ഷേ ദേവകുമാറും ശരണ്യയും ഉറച്ച തീരുമാനത്തിലായിരുന്നു. നാട്ടിലേക്കു മടങ്ങി സ്വന്തമായൊരു സംരംഭം തുടങ്ങുകയെന്നതായിരുന്നു തീരുമാനം. എന്നാൽ സംഘടിത സമരത്തൊഴിലാളി സംസ്കാരമുള്ള കേരളത്തിൽ വായ്പയെടുത്തൊരു സംരംഭം തുടങ്ങിയാൽ വിജയിക്കുമോ എന്നതിൽ ഇരുവർക്കും ആശങ്കയുണ്ടായിരുന്നു. കേരളം വിട്ട് ബംഗളൂരുവിലോ ചെന്നൈയിലോ മറ്റോ പോയി സംരംഭം തുടങ്ങിക്കൂടെ എന്നു ചോദിച്ചവരുമുണ്ട്.
നാടിനോടുള്ള സ്നേഹവും വിശ്വാസവും ബലമാക്കി ഇരുവരും മടങ്ങിയെത്തി മടിക്കൈയിലൊരു സംരംഭം തുടങ്ങാൻതന്നെ തീരുമാനമെടുത്തു.
എന്തു സംരംഭമാണ് നാട്ടിൽ തുടങ്ങാൻ പറ്റിയതെന്ന് യുഎഇയിൽ വച്ചുതന്നെ ഇരുവരും പലവട്ടം ആലോചിച്ചിരുന്നു. ഒടുവിൽ തീരുമാനത്തിലെത്തിയത് പുതുമയാർന്ന ഒരു കാര്യത്തിലാണ്. നാട്ടിൽ കൊഴിഞ്ഞു പാഴായിപ്പോകുന്ന പാളകളിൽ ഡിസ്പോസിബിൾ പാത്രങ്ങൾ നിർമിച്ചു വിപണനം നടത്തുക.
ഇതാണോ പുതുമയുള്ള സംരംഭം. പാളപ്ലേറ്റുകൾ മുൻപു പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്നു പലരും ചോദിക്കും. എന്നാൽ പാളയെ വട്ടത്തിലും ചതുരത്തിലും മുറിച്ച് പ്ലേറ്റ് രൂപത്തിലാക്കുന്ന പതിവു രീതിയല്ല ഇവർ വികസിപ്പിച്ചത്. പാളകൾ കഴുകി വൃത്തിയാക്കി, യന്ത്രങ്ങളിൽ ഡിസൈൻ ചെയ്ത് അച്ചുകളിൽ പാത്രങ്ങളായി രൂപപ്പെടുത്തിയെടുക്കുകയെന്ന നൂതന രീതി.
വട്ടത്തിലും ചതുരത്തിലുമുള്ള പാത്രങ്ങൾ മാത്രമല്ല, പാളയിൽ ഗ്ലാസുകളും ബൗളുകളും സ്പൂണുകളമൊക്കെ ഇവർ തയാറാക്കി. 20 വ്യത്യസ്ത തരം പാത്രങ്ങൾ. ഒരു ടേബിൾസെറ്റിലേക്ക് ആവശ്യമായ മുഴുവൻ പാത്രങ്ങളും ഡിസൈൻ ചെയ്തു തയാറാക്കി.
പാർട്ടികൾക്ക് ഉപയോഗിക്കാവുന്ന അലങ്കാര പാത്രങ്ങളും പാള കൊണ്ടുള്ള ബാഡ്ജുകളും പാളത്തൊപ്പിയും സോപ്പുപെട്ടിയുമൊക്കെ പുതുമയായി. എല്ലാറ്റിലും കൃത്യമായ പ്രഫഷണൽ ടച്ചും മാർക്കറ്റിംഗ് ജാഗ്രതയും ആവിഷ്കരിച്ചു. ആവശ്യപ്പെടുന്ന രൂപത്തിലും വലിപ്പത്തിലുമുള്ള ഉൽപന്നങ്ങൾ തയാറാക്കിക്കൊടുക്കാൻ തുടങ്ങിയതോടെ വിദേശങ്ങളിൽ നിന്നുവരെ ഓർഡറുകളെത്തിത്തുടങ്ങി.
കടലാസും പ്ലാസ്റ്റിക്കും ഒഴിവാക്കി പരിസ്ഥിതി സൗഹാർദ ഉല്പന്നം നിർമിക്കുകയെന്ന താൽപര്യമാണ് പാളയിൽ പുത്തൻ സാധ്യത കണ്ടെത്താൻ പ്രാപ്തരാക്കിയത്. ലെസ് ഓഫ് പേപ്പർ ആന്റ് പ്ലാസ്റ്റിക് എന്നതിന്റെ ചുരുക്കപ്പേരായി പാപ്ല എന്ന ബ്രാൻഡ് നെയിമും ഇത്തരത്തിൽ വീണുകിട്ടിയതാണ്. പേപ്പറിനും പ്ലാസ്റ്റിക്കിനും ബദലായ അസംസ്കൃത വസ്തുവിനെക്കുറിച്ചുള്ള അന്വേഷണമാണ് കവുങ്ങിൻപാളയിലെത്തിച്ചത്. ഒരു മരം പോലും മുറിക്കാതെയും മലിനീകരണം വരുത്താതെയും നടത്താവുന്ന സംരംഭം.
2018 ലാണ് ഗൾഫിൽനിന്നെത്തി മടിക്കൈ ചാളക്കടവിൽ വീടിനടുത്ത് ചെറിയൊരു നിർമാണ യൂണിറ്റ് തുടങ്ങിയത്. തുടക്കത്തിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്ത്രങ്ങളിലായിരുന്നു നിർമാണം. അതിൽ വലിയ ബിസിനസ് സാധ്യതയില്ലെന്നു തിരിച്ചറിവിലാണ് അഞ്ച് വ്യത്യസ്ത തരം അച്ചുകളുള്ള ഓട്ടോമാറ്റിക് യന്ത്രം വാങ്ങിയത്. പതിവ് ഡിസൈനുകളിൽ മാറ്റം വരുത്തുകയും പാപ്ല ബ്രാൻഡിൽ വിപണിയിലിറക്കുകയും ചെയ്തതോടെ മാർക്കറ്റിംഗിന്റെ ആദ്യ കടന്പ വിജയകരമായി.
കാസർഗോഡ് മുതൽ കോഴിക്കോട് വരെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പാപ്ല ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ദേവകുമാർ ഓടിനടന്നു. ആദ്യമൊക്കെ മടിച്ചുനിന്നവർ ഗുണനിലവാരം തിരിച്ചറിഞ്ഞതോടെ ഓർഡറുകൾ നൽകിത്തുടങ്ങി. എക്സിബിഷനുകളിലും മേളകളിലും ശരണ്യയും ദേവകുമാറും ഉല്പന്നങ്ങളെ പരിചയപ്പെടുത്തി.ഒപ്പം ഓണ്‍ലൈൻ മാർക്കറ്റുകളിലൂടെ വിദേശരാജ്യങ്ങളിലും പ്രചാരം നൽകി.
വലിയ സാന്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നില്ല ഇവരുടേത്. ദേവകുമാറിന്റെ അച്ഛൻ നാരായണന് ക്ഷേത്രങ്ങളിൽ പൂജാകർമങ്ങളിൽ കിട്ടുന്ന ചെറിയ വരുമാനം മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. അമ്മ സരസ്വതി സാധാരണക്കാരിയായ വീട്ടമ്മ. അനുജൻ നന്ദകുമാർ സിവിൽ സർവീസ് പരിശീലനത്തിലും. ശരണ്യയും ഇടത്തരം കുടുംബാംഗം. മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്ന ഗൾഫ് ജോലി ഒഴിവാക്കി ഇത്തരമൊരു സംരംഭത്തിന് നാട്ടിൽ ഇറങ്ങി പുറപ്പെട്ടപ്പോൾ വീട്ടിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും വലുതാണെന്ന് ഇരുവരും പറയുന്നു.
കോവിഡ് കാലത്തെ അടച്ചിടല്‍ എന്ന വലിയ ദുരിതം കടന്നുപോയതോടെ ആത്മവിശ്വാസം ഇരട്ടിയായി. കോവിഡ് നിയന്ത്രണകാലത്ത് കളിമണ്ണും അതിനുള്ളിൽ ചാണകപ്പൊടിയും നാട്ടുമരങ്ങളുടെ വിത്തുകളും ചേർത്തുള്ള ജൈവ പന്തുകൾ നിർമിച്ച് സ്കൂൾകുട്ടികൾക്ക് വിതരണം ചെയ്തും ഇവർ ശ്രദ്ധനേടി.
ഇപ്പോൾ 11 വ്യത്യസ്ത തരം അച്ചുകളുള്ള യന്ത്രങ്ങളാണ് പാപ്ല യൂണിറ്റിലുള്ളത്. ലോണ്‍ മുതൽമുടക്ക് തന്നെ പത്തുലക്ഷത്തോളമായി. വ്യവസായവകുപ്പും ഉദ്യോഗസ്ഥരും നല്ല സഹകരണവും പിന്തുണയും ഇവർക്ക് നൽകി.
ദേവകുമാറും ശരണ്യയും അയൽക്കാരായ ഏഴ് തൊഴിലാളികളുമാണ് ജോലിക്കാർ. വൈകാതെ തൊഴിലാളികൾ 24 ആയി ഉയരുന്നതിനൊപ്പം വലിയൊരു കെട്ടിടത്തിലേക്ക് സംരംഭം മാറാനുള്ള തീരുമാനത്തിലാണ്. വൈകാതെ പുതിയ ഡിസൈനുകളും അച്ചുകളും ഈ യൂണിറ്റിൽ വരും. ഓരോ അച്ചിനും 25,000 രൂപ മുതൽ 30,000 രൂപ വരെയാണ് മുടക്ക്.
മാർക്കറ്റിംഗ് തിരക്കുകൾക്കിടയിലും പുതിയ യന്ത്രങ്ങളുടെ പ്രവർത്തനം തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും ജോലിയിൽ സഹായിക്കുന്നതിനും ഇരുവരും തൊഴിലാളികൾക്കൊപ്പമുണ്ട്. തൊഴിലാളികൾ മടങ്ങിയശേഷവും യന്ത്രങ്ങളും അച്ചുകളും വൃത്തിയാക്കി ദേവകുമാറും ശരണ്യയും രാത്രി വൈകുംവരെ യൂണിറ്റിനുള്ളിലുണ്ടാവും.
വലിയ പ്ലേറ്റ് ഒന്‍പത് രൂപയ്ക്കും സ്പൂണ്‍ ഒന്നര രൂപയ്ക്കുമാണ് വിപണിയിലെത്തിക്കുന്നത്. ചെറിയ ചെലവിൽ സാധാരണ അച്ചിൽ രൂപപ്പെടുത്തിയ പാത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു.
കാസർഗോഡ് ജില്ലയിൽ നിന്നു മാത്രമാണ് നിലവിൽ പാളകൾ ശേഖരിക്കുന്നത്. കൊഴിഞ്ഞുവീണ് രണ്ടുദിവസത്തിനുള്ളിൽ പാള ഫാക്ടറിയിൽ എത്തിക്കാനായില്ലെങ്കിൽ ഉല്പന്നങ്ങളുടെ നിലവാരത്തെ ബാധിക്കും. ഒരു പാളയ്ക്ക് ഒന്നര രൂപ വരെ കർഷകർക്ക് നൽകും. കൂലിയും വാഹനച്ചെലവും കൂടിയാകുന്പോൾ ഒരു പാള ഫാക്ടറിയിലെത്തിക്കാൻ നാല് രൂപ വരെയാണ് മുടക്ക്. ചെലവ് കുറയ്ക്കാൻ ദൂരത്തുള്ള ഗ്രാമങ്ങളിൽ ചെറിയ യന്ത്രസംവിധാനം എത്തിച്ചുനൽകി കുടുംബശ്രീയുടെ സഹകരണത്തോടെ മൈക്രോ യൂണിറ്റുകൾ സ്ഥാപിക്കാനാണ് അടുത്ത നീക്കം.
അങ്ങനെ ഓരോ ഡിസൈനിലുള്ള പാത്രങ്ങൾ ഓരോരോ സ്ഥലങ്ങളിൽ തയാറാക്കിയെടുക്കും. പാള കൊണ്ട് മുൻപു തന്നെ ഉൽപന്നങ്ങളുണ്ടാക്കുന്ന ചെറുകിട യൂണിറ്റുകൾ കാസർഗോഡ് ജില്ലയിലും പുറത്തുമുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തി ഇവരുമായി സഹകരിച്ച് പാപ്ല ബ്രാൻഡില്‍ ഇവർ മാർക്കറ്റ് ചെയ്യാനും തുടങ്ങിയിരിക്കുന്നു. പാത്രങ്ങൾ നിർമിച്ചതിനുശേഷം ബാക്കിവരുന്ന പാളകളുടെ ഭാഗങ്ങൾ പൊടിച്ച് കാലിത്തീറ്റയാക്കുന്നതിനുള്ള സംരംഭവും ഒരുങ്ങിക്കഴിഞ്ഞു.
യുഎഇയിൽ നിന്നു മടങ്ങി നാലു വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുന്പോൾ ഇരുവരും ഹാപ്പിയാണ്. ക്രിയേറ്റീവായി പലതും സ്വന്തമായി ചെയ്യാൻ കഴിയുന്നതിന്റെ ത്രില്ലാണ് പ്രധാനം. നാട്ടിലും വിദേശത്തും വളർത്തിയെടുക്കാനായ ബന്ധങ്ങൾ. അനുഭവങ്ങൾ. സ്വന്തം ഫാക്ടറിയിൽ രാത്രി വൈകുവോളം ജോലിചെയ്യുന്നതിലും മാർക്കറ്റിംഗിനായി മാളുകൾ കയറിയിറങ്ങുന്നതിലുമുള്ള ആവേശം. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ പാളപോലെ സുലഭമായ സാധനങ്ങൾ ഉപയോഗിച്ചു മികച്ച സംരംഭകരാകാമെന്ന വലിയ പാഠം യുവദന്പതികൾ കേരളത്തെ പഠിപ്പിക്കുന്നു.
ശ്രീജിത് കൃഷ്ണൻ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top