Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴികൾക്ക് ഏറെയുണ്ട് സാമ്യം...
കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി പരിമിതികളെ മറികടന്ന് ഉന്നതവിജയം നേടിയവരുടെ ജീവിതം ഏവർക്കും പ്രചോദനാത്മകമാണ്.
ഇല്ലായ്മകളും പ്രതിസന്ധികളും ഇരുൾ പരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. സോഷ്യൽ വർക്കിൽ ഒരേ സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കി അധ്യാപനരംഗത്തുള്ള ഇരുവരുടെയും അതിജീവന വഴികൾക്കു സമാനതകളേറെ.
പ്രഫസറാണ്, ഡ്രൈവറും
കുടുംബംപോറ്റാനും പഠനത്തിനുമായി സ്റ്റിയറിംഗ് പിടിച്ചതിന്റെ തഴന്പുണ്ട് വിനയരാജിന്റെ കൈകളിൽ. പഴയ ബസ് ഡ്രൈവർ ഇന്നു ഡ്രൈവർ മാത്രമല്ല, അസിസ്റ്റന്റ് പ്രഫസർ ഡോ. സേവ്യർ വിനയരാജാണ്. എംഎസ്ഡബ്ല്യുവും പിഎച്ച്ഡിയും പൂർത്തിയാക്കി അങ്കമാലി ഡി പോൾ കോളജ് ഓഫ് സോഷ്യൽ വർക്കിലെ അധ്യാപകനായ വിനയരാജിന്റെ വഴികൾ, തോൽക്കാൻ മനസില്ലാത്ത ഉറച്ച നിലപാടുകളുടേതുകൂടിയാണ്.
കൊച്ചി പെരുന്പടപ്പ് മൈലന്തറ പരേതനായ വിൻസന്റിന്റെയും ലീനയുടെയും മകനാണു ഡോ.സേവ്യർ വിനയരാജ്. ബസ് തൊഴിലാളിയായിരുന്ന പിതാവിന് അനാരോഗ്യം മൂലം ജോലി അസാധ്യമായപ്പോൾ, വിനരാജിനായി കുടുംബഭാരം. പ്ലസ്ടു പഠനശേഷം പതിനേഴാം വയസിൽ വിനയരാജ് ബസിൽ ഡോർ ചെക്കറായും കണ്ടക്ടറായും ജോലി ചെയ്തു തുടങ്ങി. തുടർന്ന് ഡ്രൈവറായി.
ഇടയ്ക്കു വീണ്ടും പഠനത്തിലേക്ക്. ബസ് ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്നും ഐടിഐ പഠനം നടത്തി ഏതാനും വർഷം ഗുജറാത്തിൽ എസി മെക്കാനിക്കായി ജോലിചെയ്തു. പിതാവിന്റെ മരണത്തോടെ മടങ്ങിവന്ന് നാട്ടിൽ ബസ് ജോലി തുടർന്നു.
31-ാം വയസിലാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യുവിനു ചേർന്ന്നത്. മികച്ച രീതിയിൽ പഠനവും ഓസ്ട്രേലിയയിൽ മൂന്നു മാസം ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഫാമിലി കൗണ്‍സലിംഗ് സെന്ററിൽ കൗണ്‍സിലറായി ജോലി ചെയ്യുന്നതിനിടെ ഡോ. എലിസബത്ത് ഫ്രാൻസിസ് ജീവിത സഖിയായി. കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള എലിസബത്തിന്റെ പ്രോത്സാഹനത്തിൽ വിനയരാജ് പിഎച്ച്ഡിയ്ക്കു ചേർന്നു.
തൃച്ചിനാപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയപ്പോഴും ശനി, ഞായർ ദിവസങ്ങളിൽ നാട്ടിലെത്തി ഡ്രൈവിംഗ് ജോലി തുടർന്നു.
ഇപ്പോൾ കോളജ് അധ്യാപകജോലിയിലായിരിക്കെയും ഇടവേളകളിൽ കൊച്ചി നഗരത്തിൽ ബസോടിക്കാൻ വിനയരാജിന് മടിയില്ല. ബസ് ജോലിയില്ലാതെ വരുന്പോൾ ടാക്സിയും ലോറിയും ഓടിക്കും. അതല്ലെങ്കിൽ കേറ്ററിംഗ് ജോലിക്കു പോകും. 2019ൽ ഗവേഷണം പൂർത്തിയാക്കി കുറേക്കാലം വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ സോഷ്യൽ വർക്ക് ഫീൽഡ് കോ ഓർഡിനേറ്ററായിരുന്നു.
തുടർന്നു കുട്ടിക്കാനം മരിയൻ കോളജിൽ അധ്യാപകനായി. പിന്നീടാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ലഭിച്ചത്. കോളജ് ബസിൽ ഡ്രൈവർ ഇല്ലാതെവരുന്ന ദിവസങ്ങളിൽ അധ്യാപന ജോലിയുടെ ഒൗപചാരികതകൾ മാറ്റിവച്ചു ഇദ്ദേഹം കോളജ് ബസ് ഓടിക്കുന്നതും കാന്പസിലെ കൗതുകം.
‘ബാല്യം മുതൽ പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നെങ്കിലും ഉന്നത പഠനവും മികച്ച കരിയറും എന്ന ജീവിത സ്വപ്നം ഞാൻ മറന്നില്ല. അതിലേക്കുള്ള കഠിനാധ്വാനത്തിൽ ഡ്രൈവിംഗ് ജോലിയും മഹത്തരമായി തന്നെ ഞാൻ കണ്ടു. ഇപ്പോഴും ഏതു ജോലിയും ചെയ്യാൻ മടിയില്ല.’ വിനയരാജിന്റെ വാക്കുകളിൽ കരുത്തും കരുതലും. മൂന്നാം ക്ലാസുകാരി എൽവീനയും മൂന്നു വയസുകാരി എമിലിയയുമാണു മക്കൾ.
സുഗന്ധം പരത്തുന്ന വിജയം
പിതാവ് ജോസഫിനൊപ്പം മലഞ്ചരക്ക് നിറച്ച ചാക്കുകൾവച്ച് സാഹസികമായി ബൈക്ക് ഓടിച്ചു നീങ്ങുന്പോൾ, ജീവിതത്തിന്റെ ഭാരങ്ങൾ എന്നെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു സെമിച്ചന്റെ മനസിൽ.
ബുദ്ധിമുട്ടുകൾക്കിടയിലും മികവോടെ ഉന്നതപഠനം നടത്താനും ലക്ഷ്യങ്ങൾ സഫലമാക്കാനുമുള്ള സ്വപ്നം ഈ ചെറുപ്പക്കാരൻ ഉപേക്ഷിച്ചില്ല. തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ. സെമിച്ചൻ ജോസഫിന് കഠിനാധ്വാനത്തിന്റെ ഇന്നലെകൾ അഭിമാനം പകരുന്നു.
കുട്ടനാട്ടിൽ ജനിച്ച് ആലുവ വെള്ളാരപ്പിള്ളിയിലെ ലക്ഷം വീട് കോളനിയിലെ നാലര സെന്റിലേക്കു ജീവിതം പറിച്ചു നടുന്പോൾ സെമിച്ചന് ആറു വയസ്. ഒരു സഹോദരിയും. കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾ മക്കളെ നന്നായി പഠിപ്പിച്ചു.
ബിരുദപഠനമായപ്പോഴേക്കും പിതാവിനെ ബുദ്ധിമുട്ടിപ്പിക്കാതെ വിദ്യാഭ്യാസ ചെലവുകൾ സ്വന്തമായി അധ്വാനിച്ചു കണ്ടെത്തണം എന്നുറച്ചു. കോളജിൽ ക്ലാസിനു ശേഷം മെഡിക്കൽ സ്റ്റോർ, ഐസ്ക്രീം പാർലർ, പത്രവിതരണം തുടങ്ങിയ ജോലികൾ ചെയ്തു. എൽഐസി ഏജൻസിയും വരുമാനം നൽകി.
അതിരൂപതയിലെ മിഷൻലീഗിന്റെ സാരഥിയായതിന്റെ അനുഭവങ്ങൾ സാമൂഹ്യപ്രവർത്തന മേഖലയിലേക്കു പ്രചോദനമായി. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ എംഎസ്ഡബ്ല്യുവിനു ചേർന്നപ്പോഴും ഇടവേളകളിൽ ജോലികൾ ചെയ്തു പണം കണ്ടെത്തി.
പഠനശേഷം വിവിധ സർക്കാർ, സർക്കാരിതര സോഷ്യൽ വർക്ക് ഏജൻസികളിൽ ജോലി ചെയ്തു. 2016 ലായിരുന്നു വിവാഹം. ഭാര്യ അനുവിന്റെ പ്രചോദനത്തിൽ തൃച്ചിനാപ്പള്ളി ഭാരതീദാസൻ സർവകലാശാലയിൽ പിഎച്ച്ഡിക്കു ചേർന്നു. ശനിയും ഞായറും നാട്ടിലെത്തി പിതാവിനൊപ്പം മലഞ്ചരക്ക് കച്ചവടത്തിലൂടെ പഠനച്ചെലവ് കണ്ടെതത്തി. വീടുകളിൽ നിന്നു ജാതിയ്ക്കയും മറ്റ് മലഞ്ചരക്ക് ഉത്പന്നങ്ങളും ശേഖരിച്ച് വേർതിരിച്ചു കടകളിൽ വിൽപന നടത്തിക്കിട്ടിയ വരുമാനം പഠനത്തിനു കരുതലായി.
പിഎച്ച്ഡിയുടെ അവസാന ഘട്ടത്തിൽ കുട്ടിക്കാനം മരിയൻ കോളജിലും തുടർന്നു തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ലഭിച്ചു. ഭാര്യ അനുവിനും ഏകമകൾ തെരേസയ്ക്കുമൊപ്പം ഇപ്പോൾ തൃക്കാക്കരയിലാണു താമസം.
ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യാനുള്ള മനസ്, ഉത്തമ സുഹൃത്തുക്കളുടെ ഇടപെടലുകൾ, കുടുംബത്തിന്റെ പിന്തുണ, തികഞ്ഞ ദൈവാശ്രയബോധം. ഇവയെല്ലാം ചേരുന്പോൾ വിജയം നമ്മെ തേടിയെത്തുമെന്നാണ് സെമിച്ചന്റെ സാക്ഷ്യം.
സിജോ പൈനാടത്ത്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top