പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴികൾക്ക് ഏറെയുണ്ട് സാമ്യം...

കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി പരിമിതികളെ മറികടന്ന് ഉന്നതവിജയം നേടിയവരുടെ ജീവിതം ഏവർക്കും പ്രചോദനാത്മകമാണ്.

ഇല്ലായ്മകളും പ്രതിസന്ധികളും ഇരുൾ പരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. സോഷ്യൽ വർക്കിൽ ഒരേ സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കി അധ്യാപനരംഗത്തുള്ള ഇരുവരുടെയും അതിജീവന വഴികൾക്കു സമാനതകളേറെ.

പ്രഫസറാണ്, ഡ്രൈവറും

കുടുംബംപോറ്റാനും പഠനത്തിനുമായി സ്റ്റിയറിംഗ് പിടിച്ചതിന്‍റെ തഴന്പുണ്ട് വിനയരാജിന്‍റെ കൈകളിൽ. പഴയ ബസ് ഡ്രൈവർ ഇന്നു ഡ്രൈവർ മാത്രമല്ല, അസിസ്റ്റന്‍റ് പ്രഫസർ ഡോ. സേവ്യർ വിനയരാജാണ്. എംഎസ്ഡബ്ല്യുവും പിഎച്ച്ഡിയും പൂർത്തിയാക്കി അങ്കമാലി ഡി പോൾ കോളജ് ഓഫ് സോഷ്യൽ വർക്കിലെ അധ്യാപകനായ വിനയരാജിന്‍റെ വഴികൾ, തോൽക്കാൻ മനസില്ലാത്ത ഉറച്ച നിലപാടുകളുടേതുകൂടിയാണ്.

കൊച്ചി പെരുന്പടപ്പ് മൈലന്തറ പരേതനായ വിൻസന്‍റിന്‍റെയും ലീനയുടെയും മകനാണു ഡോ.സേവ്യർ വിനയരാജ്. ബസ് തൊഴിലാളിയായിരുന്ന പിതാവിന് അനാരോഗ്യം മൂലം ജോലി അസാധ്യമായപ്പോൾ, വിനരാജിനായി കുടുംബഭാരം. പ്ലസ്ടു പഠനശേഷം പതിനേഴാം വയസിൽ വിനയരാജ് ബസിൽ ഡോർ ചെക്കറായും കണ്ടക്ടറായും ജോലി ചെയ്തു തുടങ്ങി. തുടർന്ന് ഡ്രൈവറായി.

ഇടയ്ക്കു വീണ്ടും പഠനത്തിലേക്ക്. ബസ് ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്നും ഐടിഐ പഠനം നടത്തി ഏതാനും വർഷം ഗുജറാത്തിൽ എസി മെക്കാനിക്കായി ജോലിചെയ്തു. പിതാവിന്‍റെ മരണത്തോടെ മടങ്ങിവന്ന് നാട്ടിൽ ബസ് ജോലി തുടർന്നു.

31-ാം വയസിലാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യുവിനു ചേർന്ന്നത്. മികച്ച രീതിയിൽ പഠനവും ഓസ്ട്രേലിയയിൽ മൂന്നു മാസം ഇന്‍റേൺഷിപ്പും പൂർത്തിയാക്കി. ഫാമിലി കൗണ്‍സലിംഗ് സെന്‍ററിൽ കൗണ്‍സിലറായി ജോലി ചെയ്യുന്നതിനിടെ ഡോ. എലിസബത്ത് ഫ്രാൻസിസ് ജീവിത സഖിയായി. കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള എലിസബത്തിന്‍റെ പ്രോത്സാഹനത്തിൽ വിനയരാജ് പിഎച്ച്ഡിയ്ക്കു ചേർന്നു.

തൃച്ചിനാപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയപ്പോഴും ശനി, ഞായർ ദിവസങ്ങളിൽ നാട്ടിലെത്തി ഡ്രൈവിംഗ് ജോലി തുടർന്നു.

ഇപ്പോൾ കോളജ് അധ്യാപകജോലിയിലായിരിക്കെയും ഇടവേളകളിൽ കൊച്ചി നഗരത്തിൽ ബസോടിക്കാൻ വിനയരാജിന് മടിയില്ല. ബസ് ജോലിയില്ലാതെ വരുന്പോൾ ടാക്സിയും ലോറിയും ഓടിക്കും. അതല്ലെങ്കിൽ കേറ്ററിംഗ് ജോലിക്കു പോകും. 2019ൽ ഗവേഷണം പൂർത്തിയാക്കി കുറേക്കാലം വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ സോഷ്യൽ വർക്ക് ഫീൽഡ് കോ ഓർഡിനേറ്ററായിരുന്നു.

തുടർന്നു കുട്ടിക്കാനം മരിയൻ കോളജിൽ അധ്യാപകനായി. പിന്നീടാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രഫസറായി ജോലി ലഭിച്ചത്. കോളജ് ബസിൽ ഡ്രൈവർ ഇല്ലാതെവരുന്ന ദിവസങ്ങളിൽ അധ്യാപന ജോലിയുടെ ഒൗപചാരികതകൾ മാറ്റിവച്ചു ഇദ്ദേഹം കോളജ് ബസ് ഓടിക്കുന്നതും കാന്പസിലെ കൗതുകം.

‘ബാല്യം മുതൽ പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നെങ്കിലും ഉന്നത പഠനവും മികച്ച കരിയറും എന്ന ജീവിത സ്വപ്നം ഞാൻ മറന്നില്ല. അതിലേക്കുള്ള കഠിനാധ്വാനത്തിൽ ഡ്രൈവിംഗ് ജോലിയും മഹത്തരമായി തന്നെ ഞാൻ കണ്ടു. ഇപ്പോഴും ഏതു ജോലിയും ചെയ്യാൻ മടിയില്ല.’ വിനയരാജിന്‍റെ വാക്കുകളിൽ കരുത്തും കരുതലും. മൂന്നാം ക്ലാസുകാരി എൽവീനയും മൂന്നു വയസുകാരി എമിലിയയുമാണു മക്കൾ.

സുഗന്ധം പരത്തുന്ന വിജയം

പിതാവ് ജോസഫിനൊപ്പം മലഞ്ചരക്ക് നിറച്ച ചാക്കുകൾവച്ച് സാഹസികമായി ബൈക്ക് ഓടിച്ചു നീങ്ങുന്പോൾ, ജീവിതത്തിന്‍റെ ഭാരങ്ങൾ എന്നെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു സെമിച്ചന്‍റെ മനസിൽ.

ബുദ്ധിമുട്ടുകൾക്കിടയിലും മികവോടെ ഉന്നതപഠനം നടത്താനും ലക്ഷ്യങ്ങൾ സഫലമാക്കാനുമുള്ള സ്വപ്നം ഈ ചെറുപ്പക്കാരൻ ഉപേക്ഷിച്ചില്ല. തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ അസിസ്റ്റന്‍റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ. സെമിച്ചൻ ജോസഫിന് കഠിനാധ്വാനത്തിന്‍റെ ഇന്നലെകൾ അഭിമാനം പകരുന്നു.

കുട്ടനാട്ടിൽ ജനിച്ച് ആലുവ വെള്ളാരപ്പിള്ളിയിലെ ലക്ഷം വീട് കോളനിയിലെ നാലര സെന്‍റിലേക്കു ജീവിതം പറിച്ചു നടുന്പോൾ സെമിച്ചന് ആറു വയസ്. ഒരു സഹോദരിയും. കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾ മക്കളെ നന്നായി പഠിപ്പിച്ചു.

ബിരുദപഠനമായപ്പോഴേക്കും പിതാവിനെ ബുദ്ധിമുട്ടിപ്പിക്കാതെ വിദ്യാഭ്യാസ ചെലവുകൾ സ്വന്തമായി അധ്വാനിച്ചു കണ്ടെത്തണം എന്നുറച്ചു. കോളജിൽ ക്ലാസിനു ശേഷം മെഡിക്കൽ സ്റ്റോർ, ഐസ്ക്രീം പാർലർ, പത്രവിതരണം തുടങ്ങിയ ജോലികൾ ചെയ്തു. എൽഐസി ഏജൻസിയും വരുമാനം നൽകി.

അതിരൂപതയിലെ മിഷൻലീഗിന്‍റെ സാരഥിയായതിന്‍റെ അനുഭവങ്ങൾ സാമൂഹ്യപ്രവർത്തന മേഖലയിലേക്കു പ്രചോദനമായി. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ എംഎസ്ഡബ്ല്യുവിനു ചേർന്നപ്പോഴും ഇടവേളകളിൽ ജോലികൾ ചെയ്തു പണം കണ്ടെത്തി.

പഠനശേഷം വിവിധ സർക്കാർ, സർക്കാരിതര സോഷ്യൽ വർക്ക് ഏജൻസികളിൽ ജോലി ചെയ്തു. 2016 ലായിരുന്നു വിവാഹം. ഭാര്യ അനുവിന്‍റെ പ്രചോദനത്തിൽ തൃച്ചിനാപ്പള്ളി ഭാരതീദാസൻ സർവകലാശാലയിൽ പിഎച്ച്ഡിക്കു ചേർന്നു. ശനിയും ഞായറും നാട്ടിലെത്തി പിതാവിനൊപ്പം മലഞ്ചരക്ക് കച്ചവടത്തിലൂടെ പഠനച്ചെലവ് കണ്ടെതത്തി. വീടുകളിൽ നിന്നു ജാതിയ്ക്കയും മറ്റ് മലഞ്ചരക്ക് ഉത്പന്നങ്ങളും ശേഖരിച്ച് വേർതിരിച്ചു കടകളിൽ വിൽപന നടത്തിക്കിട്ടിയ വരുമാനം പഠനത്തിനു കരുതലായി.

പിഎച്ച്ഡിയുടെ അവസാന ഘട്ടത്തിൽ കുട്ടിക്കാനം മരിയൻ കോളജിലും തുടർന്നു തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രഫസറായി ജോലി ലഭിച്ചു. ഭാര്യ അനുവിനും ഏകമകൾ തെരേസയ്ക്കുമൊപ്പം ഇപ്പോൾ തൃക്കാക്കരയിലാണു താമസം.

ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യാനുള്ള മനസ്, ഉത്തമ സുഹൃത്തുക്കളുടെ ഇടപെടലുകൾ, കുടുംബത്തിന്‍റെ പിന്തുണ, തികഞ്ഞ ദൈവാശ്രയബോധം. ഇവയെല്ലാം ചേരുന്പോൾ വിജയം നമ്മെ തേടിയെത്തുമെന്നാണ് സെമിച്ചന്‍റെ സാക്ഷ്യം.

സിജോ പൈനാടത്ത്