കൊച്ചി: അതിക്രമത്തിന് ഇരയായ നടി പരാതി തന്നാലെ കേസെടുക്കൂ എന്ന് പറയുന്ന സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് വഴങ്ങിക്കൊടുക്കുകയും ഇരകളെ തള്ളിക്കളയുകയുമാണ് ചെയ്തതെന്ന് സതീശന്‍ വിമര്‍ശിച്ചു.

കേരളത്തിലെ സിനിമാ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത സംവിധായകനാണ് രഞ്ജിത്തെന്ന മന്ത്രിയുടെ അഭിപ്രായത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ നടി ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ രഞ്ജിത്ത് സ്ഥാനമൊഴിയണം.

വേട്ടക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി സിനിമാലോകത്തെ കരിനിഴലില്‍ നിര്‍ത്തുന്നു. ഇരകള്‍ പരാതി തന്നാലെ അന്വേഷിക്കൂ എന്നത് സര്‍ക്കാരിന്‍റെ വാശിയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ സജി ചെറിയാന്‍ കൂട്ടുനിന്നെന്നും റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്നും സതീശന്‍ ആരോപിച്ചു.

സോളാര്‍ കേസ് സംബന്ധിച്ച സജി ചെറിയാന്‍റെ പരാമര്‍ശം കുറ്റസമ്മതമാണ്. ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നെന്നും മന്ത്രിയുടെ പരാമര്‍ശത്തിലൂടെ വ്യക്തമായി. സോളാറില്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ആരും അതിനെ എതിര്‍ത്തില്ല. ഒരു തെളിവുമില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും സതീശന്‍ പറഞ്ഞു.