വയനാട്: വനത്തിനുള്ളില്‍ കുടുങ്ങിയ അച്ഛനെയും മൂന്ന് മക്കളെയും ഫയര്‍ ഫോയ്‌സ് രക്ഷപ്പെടുത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്‍റെ അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളേയുമാണ് രക്ഷപ്പെടുത്തിയത്. ഭക്ഷണമില്ലാതെ രണ്ട് ദിവസം വനത്തിനുള്ളില്‍ കഴിഞ്ഞു ഇവര്‍.

എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ആദിവാസി കോളനിയില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.

കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഇവരില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരം അറിയുന്നത്. കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിയാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.