കല്‍പ്പറ്റ: ദുരന്തഭൂമിയായ മേപ്പാടി ചൂരല്‍മലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് കളക്ട്രേറ്റിൽ ചേര്‍ന്ന സർവകക്ഷി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചൂരല്‍മലയിലെത്തിയത്. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലം സന്ദര്‍ശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വിലയിരുത്തി.

അതേസമയം, താത്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ഉടനെ മടങ്ങിയ അദ്ദേഹം വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെ സന്ദര്‍ശിക്കും.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ. രാജൻ എന്നിവരുമുണ്ടായിരുന്നു.