ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അനുയായികളായ 196 പേർക്ക് പാക്കിസ്ഥാൻ കോടതി പത്തു വർഷം വച്ച് തടവുശിക്ഷ വിധിച്ചു.

ദേശീയ പ്രതിപക്ഷ നേതാവ് ഒമർ അയൂബ് ഖാൻ അടക്കമുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്. 2023 മേയിൽ ഇമ്രാൻ അറസ്റ്റിലായതിനു പിന്നാലെ ദേശവ്യാപകമായി നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണിത്.

പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിപക്ഷ നേതാവ് അടക്കം ആറ് ദേശീയ അസംബ്ലി അംഗങ്ങളും ഒരു സെനറ്ററും ശിക്ഷിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു.


ഷെഹ്ബാസ് ഷെരീഫ് സർക്കാർ ചുമത്തിയ അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികൾ നടത്തിയ കലാപത്തിൽ പാക്കിസ്ഥാനിലെ പട്ടാള ഓഫീസുകളും ഗവൺമെന്‍റ് കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.