നൊവിചോക് എന്ന രാസായുധം പ്രയോഗിച്ചാണു നവൽനിയെ വധിച്ചതെന്നും അതിന്റെ സാന്നിധ്യം കണ്ടെത്താതിരിക്കാനാണു മൃതദേഹം വിട്ടുതരാത്തതെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയ ആരോപിച്ചു. 2020ലും നവൽനിക്കു നൊവിചോക് പ്രയോഗം ഏറ്റിരുന്നു.
ജർമനിയിലെ ചികിത്സയിലാണ് അദ്ദേഹം സുഖംപ്രാപിച്ചത്. എന്നാൽ, മരണകാരണം നൊവിചോക് പ്രയോഗമാണെന്നതിനു തെളിവില്ലെന്നാണ് ക്രെംലിൻ വക്താവ് ഇന്നലെ അറിയിച്ചത്.
ഇതിനിടെ, നവൽനിയുടെ സഹോദരൻ ഒലഗ് നവൽനിക്കെതിരേ റഷ്യൻ അധികൃതർ പുതിയ ക്രിമിനൽ കേസ് എടുത്തു. സംഭവം റിപ്പോർട്ട് ചെയ്ത റഷ്യൻ മാധ്യമങ്ങൾ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയില്ല.
ഒലെഗിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്. ഇദ്ദേഹം മറ്റൊരു കേസിൽക്കൂടി പിടികിട്ടാപ്പുള്ളിയാണെന്നും പറയുന്നു. 2014ൽ തട്ടിപ്പുകേസിൽ ഒലെഗിനെ മൂന്നര വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. അലക്സി നവൽനിയെ സമ്മർദത്തിലാക്കാനായിരുന്നു ഈ കേസെന്ന് ആരോപിക്കപ്പെടുന്നു.