നൂറിലധികം പേരെ ചോദ്യം ചെയ്തു; നടിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ല
നൂറിലധികം പേരെ ചോദ്യം ചെയ്തു; നടിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ല
Tuesday, October 4, 2022 1:26 AM IST
കോഴിക്കോട്: ബൈപാസിലെ ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന്‍ പരിപാടിക്കെത്തിയ നടിമാരെ ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞില്ല. സംഭവസമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച 22 പേരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചുവെങ്കിലും നിര്‍ണായകമായ തെളിവൊന്നും ലഭിച്ചില്ല.

അന്നു പരിപാടി ഷൂട്ട് ചെയ്ത രണ്ടു വീഡിയോഗ്രാഫര്‍മാരുടെ വീഡിയോകളും പോലീസ് പലതവണ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണത്തിനു സൈബര്‍ പോലീസിലെ ആറംഗങ്ങള്‍ അടക്കം പതിനൊന്നുപേര്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.നൂറിലധികം പേരെ ഇതിനകം ചോദ്യംചെയ്തുകഴിഞ്ഞു.

ഫറോക്ക് അസി. കമ്മിഷണര്‍ എ.എം സിദ്ദിഖിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗിക്കുന്നത്. സൈബര്‍ ഡോം, സൈബര്‍ സെല്‍, സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എന്നീ വിഭാഗങ്ങളിൽനിന്ന് രണ്ടുപേര്‍ വീതമുള്ള പതിനൊന്നംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനകം നൂറിലധികം ആളുകളെ സംഘം ചോദ്യംചെയ്തുകഴിഞ്ഞു. എന്നാല്‍ പുരോഗതിയുണ്ടായിട്ടില്ല. സംഭവം നടന്ന സമയത്ത് സ്റ്റേജിനരികില്‍ വന്‍തിരക്കാണ് ഉണ്ടായിരുന്നത്. കൈ പിന്നില്‍നിന്നു വന്നതിനാല്‍ കാമറകളിലൊന്നും ഇതു പതിഞ്ഞിട്ടില്ല.


പരിപാടി സംഘടിപ്പിച്ച സിനിമാസംഘം ഷൂട്ട് ചെയ്ത വീഡിയോയും മാളിലെ കാമറയും പോലീസ് പരിശോധിച്ചുകഴിഞ്ഞു. മൊബൈല്‍ഫോണുകള്‍ നോക്കി പ്രതിയെ തിരിച്ചറിയുക പോലീസിനു കനത്ത വെല്ലുവിളിയാണ്. ഓരോ ഫോണില്‍നിന്നും വീഡിയോ ഷൂട്ടുചെയ്തവരെ കണ്ടെത്തിയാണ് അന്വേഷണം.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായതിനാല്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തുകയാണു പോലീസിന്‍റെ ലക്ഷ്യം. അതിനുള്ള ശാസ്ത്രീയമായ തെളിവു ശേഖരണമാണു നടക്കുന്നത്. സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിരന്തരം അവലോകനം ചെയ്താണു കേസ് അന്വേഷണം പുരോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.