ഇഡി നിരന്തരം ബുദ്ധിമുട്ടിക്കുന്നെന്ന് കിഫ്ബി ഹൈക്കോടതിയില്‍
ഇഡി നിരന്തരം ബുദ്ധിമുട്ടിക്കുന്നെന്ന്  കിഫ്ബി ഹൈക്കോടതിയില്‍
Saturday, August 13, 2022 2:59 AM IST
കൊച്ചി: വിദേശനാണ്യ വിനിയമ നിയമത്തിലെ (ഫെമ) വ്യവസ്ഥകള്‍ ലംഘിച്ചോയെന്ന പരിശോധനയുടെ പേരില്‍ ഇഡി തുടര്‍ച്ചയായി സമന്‍സുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കിഫ്ബിക്കു പുറമേ സിഇഒ കെ.എം. ഏബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും ഹര്‍ജി നൽകി. മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാനെന്നു പറഞ്ഞ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.


ഹര്‍ജിക്കാര്‍ക്ക് ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാനത്തിന്‍റെ വികസന ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ടുകള്‍ പുറപ്പെടുവിച്ചത്.

ഇതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇഡിക്ക് നിയമപരമായി അധികാരമില്ലെന്നും റിസര്‍വ് ബാങ്കാണ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.