എകെജി സെന്‍റർ ആക്രമണം നടന്നിട്ട് ഒരാഴ്ച; ഇരുട്ടിൽ തപ്പി പോലീസ്
എകെജി സെന്‍റർ ആക്രമണം നടന്നിട്ട് ഒരാഴ്ച; ഇരുട്ടിൽ തപ്പി പോലീസ്
Thursday, July 7, 2022 12:45 AM IST
തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽതപ്പുന്നു. മൂന്ന് മൊബൈൽ ടവറുകൾ വഴി സംഭവദിവസത്തെ ആയിരത്തിലേറെ കോളുകളും അൻപതിലേറെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഇതുവരെ തെളിവൊന്നും കണ്ടെത്താനായിട്ടില്ല.

കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിൽ പങ്കുണ്ടെന്നു തെളിയിക്കാനായിട്ടില്ല. ഇതോടെ അന്വേഷണം ഏതു രീതിയിൽ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസ്. രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബർ പോലീസും ഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

അതേസമയം ആക്രമണത്തിനായി ഉപയോഗിച്ചത് ഉഗ്ര ശേഷിയില്ലാത്ത സ്ഫോടകവസ്തുവാണെന്നാണ് ഫോറൻസിക് വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തൽ. സ്ഥലത്തുനിന്ന് ഫോറൻസിക് സംഘത്തിന് കിട്ടിയത് ഗണ്‍ പൗഡറിന്‍റെ അംശം മാത്രമാണ്.


ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. നാടൻ പടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും കരുതുന്നു. ഇതു സംബന്ധിച്ച ഫോറൻസികിന്‍റെ അന്തിമ റിപ്പോർട്ട് കിട്ടുന്പോൾ അതിലെ വസ്തുതകളിൽ നിന്ന് എന്തെങ്കിലും തുന്പു കിട്ടുമോ എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

സംസ്ഥാനമാകെ വലിയ ചർച്ചയായ കേസിൽ ഇതുവരെയും പ്രതിയെ കണ്ടെത്താനാവാത്തത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. പോലീസ് കാവലുണ്ടായിരുന്ന സമയത്ത് നടന്ന അക്രമത്തിലെ പോലീസ് വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.