സമവായം മതിയെന്നു യുഡിഎഫ്
സമവായം മതിയെന്നു യുഡിഎഫ്
Friday, September 24, 2021 1:31 AM IST
തിരുവനന്തപുരം: കൈ പൊള്ളാവുന്ന വിഷയത്തിൽ സമവായം മതിയെന്ന അഭിപ്രായത്തിൽ യുഡിഎഫ് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പരാമർശത്തെ തള്ളിപ്പറഞ്ഞതിന് അടുത്ത ദിവസമാണ് യുഡിഎഫ് യോഗം ചേർന്നത്. ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾ യുഡിഎഫിന്‍റെ അടിത്തറയാണെന്ന രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊണ്ടായിരുന്നു ചർച്ചകൾ നീങ്ങിയത്. എൽഡിഎഫും ബിജെപിയും പയറ്റുന്ന രാഷ്ട്രീയത്തിന്‍റെ അപകടവും യുഡിഎഫ് നേതൃത്വം ഉൾക്കൊണ്ടു.

ഈ വിഷയത്തിൽ മുന്നണിയിലെ ഘടകകക്ഷികളായ മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും വ്യത്യസ്ത നിലപാടുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, ദീർഘമായ ചർച്ചയിലൂടെ മുന്നണി ഏകാഭിപ്രായത്തിലേക്കു നീങ്ങി. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ആയിരുന്നു ഈ വിഷയത്തിൽ ചർച്ച തുടങ്ങിവച്ചത്. അനുരഞ്ജനത്തിന്‍റെ പാതയിലേക്ക് ഇരു വിഭാഗവും നീങ്ങണമെന്നു പി.ജെ. ജോസഫ് പറഞ്ഞു. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സമവായത്തിന്‍റെ ഭാഷയിലാണ് സംസാരിച്ചത്.

എന്നാൽ, പാലാ ബിഷപ്പിന്‍റെ പരാമർശം മുസ്‌ലിം സമുദായത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതായി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ബിഷപ്പിന്‍റെ പരാമർശത്തെ ശക്തമായി വിമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. മോൻസ് ജോസഫ് എംഎൽഎ, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവർ കേരള കോണ്‍ഗ്രസിന്‍റെയും സഭയുടെയും നിലപാട് വിശദീകരിച്ചു. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയിൽ വർഗീയമായ ഒരു പരാമർശവും ഇല്ലെന്നും സഭാംഗങ്ങൾക്കു സദുദ്ദേശ്യപരമായി നൽകിയ ഉപദേശം മാത്രമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടി. ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്കു പോയിട്ടും പാലാ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങൾ യുഡിഎഫിനൊപ്പമാണു നിന്നതെന്നു മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. താനും ഫ്രാൻസിസ് ജോർജും മോൻസ് ജോസഫുമൊക്കെ രൂപതാ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളാണെന്നും പാലാ ബിഷപ്പോ സീറോ മലബാർ സഭയോ ഒരിക്കലും വർഗീയ നിലപാട് കൈക്കൊള്ളില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. പാലാ രൂപതാ സഹായ മെത്രാൻ ഇതു സംബന്ധിച്ച വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾ യുഡിഎഫിന്‍റെ അടിത്തറയാണെന്നും ഇരു ഭാഗത്തെയും ഒപ്പം നിർത്തുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്നും നേതാക്കൾ പറഞ്ഞു. പാലാ ബിഷപ്പിനെ യോ സീറോ മലബാർ സഭയെയോ ഒറ്റപ്പെടുത്തുന്ന നീക്കത്തെ അനുകൂലിക്കാനാകില്ലെന്ന നിലപാട് രമേശ് ചെന്നിത്തലയും സ്വീകരിച്ചു. ഈ വിഷയത്തിൽ മുന്നണിയെന്ന നിലയിൽ ഇടപെടേണ്ടതില്ലെന്ന കാഴ്ചപ്പാട് ആർഎസ്പിയും സിഎംപിയുമൊക്കെ തുടക്കത്തിൽ സ്വീകരിച്ചെങ്കിലും പിന്നിട് അവരും മുന്നണിയുടെ പൊതു നിലപാടിനോടു യോജിച്ചു. ഈ സാഹചര്യത്തിലാണ് മത- സമുദായ നേതാക്കളുമായി സംസാരിച്ചു പ്രശ്നം തീർക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ആദ്യഘട്ടത്തിൽ പാലാ ബിഷപ്പിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പിന്നീടു കളം മാറ്റി ചവിട്ടിയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് പാലാ ബിഷപ്പിനെ തള്ളിപ്പറയുന്ന നിലപാടിലേക്ക് ഒരു തരത്തിലും മുന്നണി നീങ്ങരുതെന്ന ധാരണ യോഗത്തിലുണ്ടായത്.

മുന്നണിയിലെ രണ്ടു പ്രധാന ഘടകകക്ഷികൾ വ്യത്യസ്ത നിലപാടു പുലർത്തുന്ന വിഷയത്തിൽ കാര്യമായ ബദ്ധപ്പാടില്ലാതെ വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാനായത് യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയംകൂടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.