അടിയന്തര പ്രമേയ നോട്ടീസിൽനിന്ന് കെ.കെ. രമയുടെ പേര് ഒഴിവാക്കി; സാങ്കേതിക പ്രശ്നമെന്നു സ്പീക്കർ
അടിയന്തര പ്രമേയ നോട്ടീസിൽനിന്ന് കെ.കെ. രമയുടെ പേര് ഒഴിവാക്കി; സാങ്കേതിക പ്രശ്നമെന്നു സ്പീക്കർ
Wednesday, August 4, 2021 1:11 AM IST
തിരുവനന്തപുരം: ശൂന്യവേളയിലെ അടിയന്തരപ്രമേയ നോട്ടീസിൽനിന്ന് ആർഎംപി അംഗവും വടകരയിൽനിന്നുള്ള എംഎൽഎയുമായ കെ.കെ. രമയുടെ പേര് ഒഴിവാക്കി. പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കുന്നതിനായി ബാച്ചുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം, സ്പീക്കർക്കു നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ രമയുടെ പേര് ഉൾപ്പെടുത്തിയിരുന്നു. മുസ്‌ലിംലീഗിലെ ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ളവർ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ സ്പീക്കർ വായിച്ചപ്പോൾ കെ.കെ. രമയുടെ പേരുണ്ടായിരുന്നില്ല.

തനിക്കു ലഭിച്ച ഫോട്ടോ കോപ്പിയിൽ രമയുടെ പേരുണ്ടായിരുന്നില്ലെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഇതു സാങ്കേതിക പ്രശ്നം മാത്രമാണെന്നും നോട്ടീസിൽ പേര് ഉൾപ്പെടുത്തിയതായും സ്പീക്കർ പറഞ്ഞു. പ്ലസ് ടു ബാച്ച് വർധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കെ.കെ. രമയും ശൂന്യവേളയിൽ സഭയിൽനിന്നു പിന്നീടു വാക്കൗട്ട് നടത്തി. തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച രാഷ്‌ട്രീയ പാർട്ടിയുടെ പ്രതിനിധിയായ തന്നെ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കെ. രമ സ്പീക്കർക്കു കത്തു നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.


കക്ഷിനേതാവായി അംഗീകരിച്ചാൽ രമയുടെ സീറ്റ് മുൻനിരയിലേക്കു മാറും. നിയമസഭയിൽ പ്രസംഗിക്കാൻ കൂടുതൽ സമയം ലഭിക്കും. ഇപ്പോൾ പിൻനിരയിലാണ് രമയുടെ സീറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.