ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ചോദ്യോത്തരവേളയിൽ ബഹളം
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം;  ചോദ്യോത്തരവേളയിൽ ബഹളം
Tuesday, August 3, 2021 12:43 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ പ്രതിയാക്കപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയ പ്രതിപക്ഷ അംഗങ്ങൾ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

മന്ത്രി മറുപടി പറഞ്ഞു തീരും വരെ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റുനിന്ന് പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന് നിയമസഭയിൽ ബാനർ പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ബാനർ മാറ്റണമെന്നും സ്പീക്കർ എം.ബി. രാജേഷ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബാനർ മാറ്റാൻ തയാറായില്ല. രണ്ടു തവണ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധമുയർത്തി. ഒടുവിൽ പ്രതിപക്ഷ ബഹളത്തിനിടയിലാണ് മന്ത്രി മറുപടി പൂർത്തിയാക്കിയത്.

എസ്എസ്എൽസി പരീക്ഷയെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ ഡിജിറ്റൽ വിദ്യാഭ്യാസത്തെയും എതിർക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എസ്എസ്എൽസി പരീക്ഷ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ അതിനെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. എന്നാൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കുട്ടികൾക്ക് ഒരു പ്രശ്നവും വരാത്ത രീതിയിൽ പരീക്ഷ പൂർത്തിയാക്കി കേരളം രാജ്യത്തിനു തന്നെ മാതൃകയായി. പ്ലസ്ടു പരീക്ഷകളിലും പ്രായോഗിക പരീക്ഷകളിലും ഈ മാതൃക തുടർന്നു. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഒരുക്കലാണ് സർക്കാരിന് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഇതിനായി ബൃഹദ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓണ്‍ലൈൻ പഠനം ആരംഭിക്കുന്പോൾ പഠനസൗകര്യമില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തിനായാണ് എല്ലാവരും കൈകോർക്കുന്നത്. ഈ സമയത്തും പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.