ചങ്ങനാശേരി: ടൂറിസം മേഖലയ്ക്ക് അനന്തര സാധ്യതകളുള്ളതും നെൽകൃഷിയുടെ ഈറ്റില്ലവുമായ കുട്ടനാടിന്റെ പുനർനിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ശ്രദ്ധ നൽകണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ പെരുന്തോട്ടം.
ഹോളണ്ട് കഴിഞ്ഞാൽ ലോകത്തിൽ സമുദ്രനിരപ്പിൽനിന്ന് ആറടിയിൽ അധികം താഴെ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായ കുട്ടനാട് അടിക്കടി ഉണ്ടാകുന്ന പ്രളയം മൂലം സമാനതകളില്ലാത്ത പ്രശ്നങ്ങളാണ് നേരിടുന്നത്. ഒന്നാം കുട്ടനാട് പാക്കേജിന്റെ അശാസ്ത്രീയമായ നടപ്പാക്കൽ മൂലം കേരളത്തിന്റെ നെല്ലറകൂടിയായ കുട്ടനാട് കാർഷികമേഖലയിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും അതിന്റെ ലക്ഷ്യം നേരിടുന്നതിൽ പരാജയപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവാഹികളായ വർഗീസ് ആന്റണി, രാജേഷ് ജോൺ, പ്രഫ.ജാൻസൻ ജോസഫ്, പിതൃവേദി പ്രസിഡന്റ് എ.പി. തോമസ്, മാതൃവേദി പ്രസിഡന്റ് ആൻസി ചേന്നോത്ത്, പിആർഒ അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ജാഗ്രതാ സമിതി ഡയറക്ടർ ഫാ.ജയിംസ് കൊക്കവയലിൽ, ഡിഎഫ്സി ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, സണ്ണി പുളിങ്കാല, ആന്റണി മലയിൽ, യുവദീപ്തി പ്രസിഡന്റ് ജോസിൻ ജോസഫ്, ഡെൻസമ്മ അന്ന സോജൻ, പ്രവാസി അപ്പോസ്തലേറ്റ് ടോമിച്ചൻ മേപ്പുറം, തോമസ് ടി. മലയിൽ, ജോളി നാല്പതാംകുളം, റിൻസ് വർഗീസ്, ജയിംസ് ഇലവുങ്കൽ, സിജോ ആന്റണി, ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.