മരിച്ചനിലയിൽ കണ്ടെത്തിയ മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു
മരിച്ചനിലയിൽ കണ്ടെത്തിയ  മോഹനൻ വൈദ്യർക്ക്  കോവിഡ് സ്ഥിരീകരിച്ചു
Monday, June 21, 2021 12:26 AM IST
തിരുവനന്തപുരം: ബന്ധുവിന്‍റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മോഹനൻ വൈദ്യർക്ക് (മോഹനൻനായർ-65) കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മോഹനൻ വൈദ്യർ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്നു നടക്കും.

ശനിയാഴ്ച രാത്രിയിൽ കരമന കാലടിയിലെ ബന്ധുവീട്ടിലാണ് മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്പോൾ മകൻ രാജീവും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ശ്രീലതയാണ് ഭാര്യ. മകൾ: ബിന്ദു. മരുമകൻ: ഹരി.

കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. ബുധനാഴ്ച മകൻ രാജീവിനോപ്പം ചേർത്തലയിൽനിന്നു കാലടിയിലെ ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു. കാലടിയിലെ ബന്ധുവീട്ടിൽ വച്ച്‌ പനിയും ഛർദിയുമുണ്ടായി. തുടർന്നു കടുത്ത ശ്വാസതടസവും നേരിട്ടു. രാത്രിയോടെ കുഴഞ്ഞുവീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


നാട്ടുവൈദ്യ ചികിത്സയിലൂടെ പ്രശസ്തനാണ് മോഹനൻ വൈദ്യർ. ആധുനിക ചികിത്സാ രീതികളിലെ തെറ്റായ നിലപാടുകൾക്കെതിരേ കടുത്ത വിമർശനം ഉന്നയിച്ച വൈദ്യർ വിവാദങ്ങളിൽ ഇടംപിടിച്ചു. ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ പതിറ്റാണ്ടുകളായി നടന്ന ജനകീയ ബോധവത്കരണ പരിപാടികളിലൂടെ ജനശ്രദ്ധ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.