എൻസിപിയിലെ തർക്കം: സെക്രട്ടറിയെ നീക്കി
എൻസിപിയിലെ തർക്കം:  സെക്രട്ടറിയെ നീക്കി
Sunday, May 16, 2021 1:48 AM IST
കോഴിക്കോട്: എൻസിപിയിലെ വിഭാഗീയത മൂർച്ഛിച്ചപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവിക്കു സ്ഥാനം തെറിച്ചു. ഇന്നലെയാണ് സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്റർ ഇതു സംബന്ധിച്ച് റസാക്ക് മൗലവിക്കും പാർട്ടി ഭാരവാഹികൾക്കും കത്തയച്ചത്.

എൻസിപി വിട്ട് യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച മാണി സി. കാപ്പനോട് ഇപ്പോഴും പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ബന്ധം പുലർത്തുന്നുവെന്നു റസാക്ക് മൗലവി ആരോപിച്ചിരുന്നു. പാലായിൽ മാണി സി.കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്നുള്ള പീതാംബരൻ മാസ്റ്ററുടെ പ്രതികരണം പാർട്ടിവിരുദ്ധതയാണെന്ന നിലപാടായിരുന്നു റസാക്ക് മൗലവിക്ക്. ഇതോടെ സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ആറിനു നൽകിയ നോട്ടീസിന്‍റെ കാലാവധി അവസാനിച്ചതോടെയാണ് സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കിയതായി കാണിച്ച് പ്രസിഡന്‍റ് കത്തയച്ചത്.

പുതിയ മന്ത്രിസഭ ചുമതലയേൽക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ എൻസിപിയിലെ തർക്കം രൂക്ഷമാകുകയാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ പസ്യപ്പെടുത്തരുതെന്ന ഇടതുമുന്നണി കൺവീനറുടെ നിർദേശവും എൻസിപി നേതാക്കൾ ലംഘിക്കുകയാണ്.


മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസുമാണ് എൻസിപിയിലെ എംഎൽഎമാർ. ഒരുവട്ടംകൂടി മന്ത്രിയാകാനുള്ള ശ്രമത്തിലാണു ശശീന്ദ്രൻ. എന്നാൽ അന്തരിച്ച എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന വാദവും പാർട്ടിയിൽ ശക്തമാണ്. സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്ററടക്കമുള്ള നേതാക്കൾക്ക് ഇതാണ് അഭിപ്രായം. റസാക്ക് മൗലവിയെ പുറത്താക്കിയതിലൂടെ ശശീന്ദ്രൻ വിഭാഗത്തിന്‍റെ വലംകൈയെയാണ് ഔദ്യോഗികവിഭാഗം പാർട്ടിയിൽനിന്നു നീക്കിയിരിക്കുന്നത്

എന്നാൽ കൂടുതൽ ജില്ലാകമ്മിറ്റികൾ തനിക്കൊപ്പമാണെന്ന കണക്കുകൂട്ടലിലാണു ശശീന്ദ്രൻ വിഭാഗം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണയും ശശീന്ദ്രൻ വിഭാഗത്തിനാണ്. കേരളത്തിലെ പാർട്ടിച്ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ 18-ന് കേരളത്തിലെത്തുന്നുണ്ട്. അന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതിയിലാകും അന്തിമ തീരുമാനമുണ്ടാകുക. തർക്കം തുടർന്നാൽ മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ചർച്ച നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.