വെബ്സൈറ്റ് പണിമുടക്കി; പെൻഷൻകാർ‌ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ
വെബ്സൈറ്റ് പണിമുടക്കി;  പെൻഷൻകാർ‌ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ
Monday, May 10, 2021 1:36 AM IST
തിരുവനന്തപുരം: ട്രഷറിയിൽ നിന്നും സർവീസ് പെൻഷനേഴ്‌സ് ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തിക ഇടപാടിനായി ക്രമീകരിച്ച ഓൺലൈൻ സംവിധാനം ഭാഗികമായി നിലച്ച സ്ഥിതിയിൽ. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടെ ഉള്ളവർക്ക് ഏറെ സഹായകരമാകാവുന്ന ടി എസ്ബി ഓൺലൈൻ കേരളാ എന്ന വെബ് സൈറ്റാണ് ഭാഗികമായി പണിമുടക്കിയത്.

കഴിഞ്ഞ രണ്ട് മാസമായി ഈ വെബ് സൈറ്റിൽ പുതുതായി ആർക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല. ട്രഷറി ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ മാസം മുതൽ പുതിയ രജിസ്ട്രേഷനുള്ള ക്രമീകരണം വെബ്സൈറ്റിൽ ഒരുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മേയ് മാസം ആയിട്ടും ഇക്കാര്യത്തിൽ തുടർനടപടികൾ ഒന്നുമില്ലെന്ന് പെൻഷൻകാർ വ്യക്തമാക്കുന്നു. ട്രഷറി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന ട്രഷറി ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടിൽ പെൻഷൻ ഉൾപ്പെടെ എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാനും ട്രഷറി അക്കൗണ്ടിൽ നിന്നും ഓരോ വ്യക്തിക്കും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും ക്രമീകരണമുണ്ട്.


കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് ട്രഷറിയിൽ നേരിട്ട് പോയി ഇടപാട് നടത്താതെ ഓൺലൈൻ ആയി നടത്താനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ നിലവിലുള്ള സെർവറിനുള്ള ശേഷിയേക്കാൾ കൂടുതൽ ഉപയോഗം ഉള്ളതിനാൽ പുതിയ സെർവർ സ്ഥാപിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും പുതിയ രജിസ്ട്രേഷനുകൾ നടത്താനും കഴിയുകയുള്ളൂവെന്നും സൂചനയുമുണ്ട്. വകുപ്പിന്‍റെ മെല്ലെപ്പോക്ക് ഗുണഭോക്താക്കളെ ദുരിതത്തിലുമാക്കി.


തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.