Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്...
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം...
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമ...
നീതി ലഭിച്ചില്ല: മുജീബിനെ തൂ...
വന്യജീവി ആക്രമണം ; കുറച്ചു നാള്...
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സ...
Previous
Next
Kerala News
Click here for detailed news of all items
പെൺ രാഷ്ട്രീയം
Monday, March 8, 2021 1:20 AM IST
രാഷ്ട്രീയത്തിൽ വനിതകളെ അംഗീകരിക്കാൻ പുരുഷന്മാർ ചെയ്യുന്നതിന്റെ ഇരട്ടി ജോലി ചെയ്യണം, ഒപ്പം മികവുറ്റ പ്രവർത്തനവും കാഴ്ചവയ്ക്കണം. ഇവിടെ നിലനില്ക്കാൻ സ്ത്രീകൾ എത്രത്തോളം കഠിനാധ്വാനം ചെയ്യണമെന്ന് അതുകൊണ്ടു തന്നെ ഉൗഹിക്കാമല്ലോ- ഒരു പ്രമുഖ പാർട്ടിയുടെ വനിതാ നേതാവിന്റെ വാക്കുകളാണിത്. അവരെ ഇങ്ങനെയൊരു ധാരണയിലെത്തിച്ചത് അനുഭവങ്ങളാണ്. അതു നൂറുശതമാനവും ശരിയാണെന്നാണ് കേരള രാഷ്ട്രീയത്തിലെ ഇതുവരെയുള്ള വനിതാ പ്രാതിനിധ്യ കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രഗത്ഭരായ ഒരുപിടി വനിതാ നേതാക്കൾ കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ, അർഹമായ പരിഗണന ലഭിച്ചവരും പ്രതിസന്ധികളെ അതിജീവിച്ച് ഈ രംഗത്ത് ദീർഘനാൾ പിടിച്ചുനിന്നവരും ചുരുക്കം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പാർട്ടികളിലെ വനിതാവിഭാഗങ്ങൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുകയും സ്ഥാനാർഥിനിർണയം കഴിയുന്പോൾ അവരിൽ ഭൂരിഭാഗവും തഴയപ്പെടുകയും ചെയ്യുന്നതു പതിവാണ്.
കേരളം മറ്റൊരു തെരഞ്ഞെടുപ്പു മാമാങ്കത്തിനൊരുങ്ങുന്പോൾ ഇക്കുറിയും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാൻ വകയില്ല. സിപിഎം സാധ്യതാ സ്ഥാനാർഥി പ്പട്ടികയിൽ വനിതകൾ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായൊന്നുമില്ല. വനിതകൾക്ക് കോണ്‍ഗ്രസ് ഇക്കുറി മികച്ച പ്രാതിനിധ്യം നല്കുമെന്നു പറയുന്നുണ്ടെങ്കിലും കണ്ടറിയണം.
പുരുഷന്മാർ കൈയടക്കി വച്ചിരിക്കുന്ന മേഖലയിൽ സ്ത്രീകൾ സാന്നിധ്യമുറപ്പിക്കുന്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ് ഓരോ വനിതയും ഇവിടെ നിലനില്‍ക്കുന്നത്. വ്യക്തിപ്രഭാവവും പ്രവർത്തനമികവുംകൊണ്ട് അവരിൽ കുറച്ചുപേരെങ്കിലും സജീവ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്. സാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസത്തിലുമൊക്കെ കേരളം മുന്നിലാണെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീ മുന്നേറ്റം മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിറകിലാണെന്നതും സത്യം.
കാരണങ്ങൾ ഒട്ടേറെ
രാഷ്ട്രീയത്തിലെ സ്ത്രീമുന്നേറ്റത്തിനു വിഘാതമാകുന്ന ഒട്ടേറെ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം പുരുഷ കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ മനോഭാവമാണ്. തങ്ങളുടെ കൈക്കീഴിലുള്ള അധികാരം കൈമാറാൻ അവർക്കുള്ള മടി! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം വഴി ഇതു മറികടന്നുവെന്നു മാത്രം.
ജയസാധ്യത ഇല്ല എന്ന ന്യായീകരണമാണ് പലപ്പോഴും വനിതകൾക്ക് സീറ്റു നല്കാതിരിക്കാനായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്. അതുപക്ഷേ തെറ്റാണെന്നു തെളിയിക്കുന്ന മത്സരഫലങ്ങൾ സമീപഭാവിയിൽ സംസ്ഥാനത്തുണ്ടായി. പലപ്പോഴും വനിതകൾക്കു നല്കുന്ന സീറ്റുകളിൽ ജയസാധ്യത കുറവായിരിക്കും. അതുകൊണ്ടുതന്നെ മത്സരിക്കുന്ന വനിതകളിൽ ഭൂരിഭാഗവും തോറ്റു മടങ്ങുന്നു.
പൊതുജന മനോഭാവം
നിയമസഭയിലും ലോക്സഭയിലുമൊക്കെ വിജയിക്കുന്ന ബഹുഭൂരിപക്ഷം വനിതകളും പുരുഷന്മാരെ തോല്പിച്ചാണ് വരുന്നത്. പൊതുജനത്തിന് പലപ്പോഴും സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല.
വോട്ടർമാരെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയവും സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവുമാണ് പ്രഥമ പരിഗണന. പല രാഷ്ട്രീയ പാർട്ടികളുടെയും കുത്തക സീറ്റുകളിൽ അട്ടിമറിവിജയം നേടിയ വനിതാപോരാളികൾ സമീപകാല കാഴ്ചകളായുണ്ട്.
മാറേണ്ടത് സ്ത്രീയല്ല, പാർട്ടികളുടെ മനോഭാവമാണ്.
പടവെട്ടി വിജയിച്ചവർ
കെ.ആർ. ഗൗരിയമ്മ മുതൽ രമ്യാ ഹരിദാസ് വരെ, രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെല്ലാം പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി വിജയിച്ചവരാണ്. പക്ഷേ ഗൗരിയമ്മ സൃഷ്ടിച്ച മാതൃകയിൽ എത്ര പേർക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണു ചോദ്യം.
വിരലിലെണ്ണാവുന്നവർ മാത്രം എന്ന ഉത്തരം മിക്കപ്പോഴും മുന്നിൽ തെളിഞ്ഞുവരും. ഇതിനു വിപരീതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒട്ടേറെ വനിതകൾ മികച്ച പ്രവർത്തനം കാഴ്ചവച്ച് ഉയർന്നുവരുന്നുണ്ട്.
സംവരണത്തിന്റെ പിൻബലത്തിൽ വന്ന് പിന്നീട് പൊതുസീറ്റിൽ മത്സരിച്ചു ജയിക്കുന്നവരും നിരവധി.
വരുമോ സംവരണം?
ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള വനിതാ സംവരണ ബില്ലിന്റെ അവസ്ഥ ഇപ്പോൾ എന്താണ്? ബിൽ പാസാക്കരുതെന്നാണ് ഇവിടത്തെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും മനോഭാവം. ബിൽ പാർലമെന്റിൽ കീറിയെറിയാൻ വരെ പുരുഷ നേതാക്കന്മാർ മുന്നിട്ടുനിന്നു. എന്നാൽ, തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ പാർട്ടി ഭേദമന്യേ എല്ലാവരും ബില്ലിനെതിരേ ഒന്നിച്ചു. ഇപ്പോഴും വനിതാ സംവരണം ചർച്ചയിൽ മാത്രം ഒതുങ്ങുന്നു. മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരും ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
കണ്ടുതുടങ്ങി ചില മാറ്റങ്ങൾ
ദേശീയ-സംസ്ഥാന തലങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. പേരിനു മാത്രമുണ്ടായിരുന്ന പാർട്ടികളുടെ വനിതാ വിഭാഗം കൂടുതൽ ശക്തിയാർജിക്കുന്നുണ്ട്. അവർ സീറ്റിനായി സമ്മർദം ചെലുത്താനും തുടങ്ങിയിട്ടുണ്ട്. ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമായ ഒരുകൂട്ടം സ്ത്രീകൾ സജീവ രാഷ്ട്രീയത്തിൽ നന്നായി ഇടപെടുന്നത് കഴിഞ്ഞ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കണ്ടു. ഇക്കുറി ലോക്സഭയിൽ എണ്‍പതോളം വനിതാ എംപിമാരുണ്ട്. ഇതു റിക്കാർഡാണ്. സംവരണമില്ലാതെ ഇത്രയധികം പേർ ജയിച്ചുവന്നത് മാറുന്ന മനോഭാവത്തിന്റെ സൂചന കൂടിയാണ്.
കേരളത്തിലെ വനിതാ മന്ത്രിമാർ
ഐക്യകേരളം രൂപീകൃതമായി ആറു പതിറ്റാണ്ടു പിന്നിടുന്പോൾ മന്ത്രിമാരായത് എട്ടു വനിതകൾ മാത്രം. 1957 ലെ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായ കെ.ആർ. ഗൗരിയമ്മയാണ് വനിതാ മന്ത്രിമാരിൽ ഏറെ പ്രഗൽഭ. 1967, 80, 87, 2001, 2004 വർഷങ്ങളിലും അവർ മന്ത്രിസഭയിൽ ഇടംകണ്ടെത്തി. ആദ്യ മന്ത്രിസഭയിൽ റവന്യു-എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത് ഗൗരിയമ്മയായിരുന്നു. വ്യവസായം, കൃഷി വകുപ്പുകളും ഗൗരിയമ്മ കൈകാര്യം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന് ഇതുവരെ മൂന്നു വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. 1982 മുതൽ 87 വരെയുള്ള കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന എം. കമലമാണ് ഇവരിൽ പ്രധാനി. സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. 1980, 82 വർഷങ്ങളിൽ കൽപ്പറ്റയിൽനിന്നാണ് നിയമസഭാംഗമായത്. കൊയിലാണ്ടിയിൽനിന്നു തെരഞ്ഞടുക്കപ്പെട്ട എം.ടി. പദ്മയാണ് മറ്റൊരു കോണ്‍ഗ്രസ് മന്ത്രി. 1991 ലെ കരുണാകരൻ മന്ത്രിസഭയിലും 95ലെ ആന്റണി മന്ത്രിസഭയിലും പദ്മ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചു. പി.കെ. ജയലക്ഷ്മി 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായി.
സുശീല ഗോപാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് സിപിഎം പ്രതിനിധികളായി മന്ത്രിസഭാഗങ്ങളായ മറ്റു വനിതകൾ. 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പാണ് സുശീല ഗോപാലൻ കൈകാര്യം ചെയ്തത്. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായി. കെ.കെ. ശൈലജയും മേഴ്സിക്കുട്ടിയമ്മയും ഇപ്പോഴത്തെ ഇടതു മന്ത്രിസഭാംഗങ്ങളാണ്.
നമ്മുടെ വനിതാ എംപിമാർ 9
കേരളം ഇതുവരെ ഡൽഹിക്ക് അയച്ചത് ഒന്‍പതു വനിതാ എംപിമാരെ. കേരള സംസ്ഥാന രൂപീകരണത്തിന് അഞ്ചു വർഷം മുന്‍പ് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആനി മസ്ക്രീനാണ് ആദ്യ മലയാളി വനിതാ എംപി. സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ. നാരായണപിള്ളയെ 68,117 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണു സ്വതന്ത്ര സ്ഥാനാർഥിയായ ആനി മസ്ക്രീൻ ഡൽഹി ടിക്കറ്റെടുത്തത്.
1967ൽ അന്പലപ്പുഴയിൽനിന്നു വിജയിച്ച സുശീല ഗോപാലനാണ് പിന്നീട് ലോക്സഭ കണ്ടത്. ആലപ്പുഴ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽനിന്നും സുശീല പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ അടൂരിൽനിന്നു സിപിഐ പ്രതിനിധിയായ ഭാർഗവി തങ്കപ്പൻ എത്തി. എ.കെ. പ്രേമജം- വടകര, പി. സതീദേവി- വടകര, സി.എസ്. സുജാത- മാവേലിക്കര, പി.കെ. ശ്രീമതി- കണ്ണൂർ എന്നിവരാണ് ഇടതുപക്ഷത്തുനിന്നു ലോക്സഭയിലെത്തിയ മറ്റു വനിതകൾ.
കോണ്‍ഗ്രസിൽനിന്നു രണ്ടു വനിതകൾ മാത്രമാണ് എംപിമാരായത്. 1989ൽ മുകുന്ദപുരത്തുനിന്നു വിജയിച്ച പ്രഫ. സാവിത്രി ലക്ഷ്മണനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്നു വിജയിച്ച രമ്യാ ഹരിദാസും.
സംവരണത്തേക്കാളുപരി കഴിവുള്ളവർ വരട്ടെ : അഡ്വ. ദീപ്തി മേരി വര്‍ഗീസ് (കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി അംഗം)
സ്ത്രീകള്‍ക്കു റിസര്വേഷനല്ല, റെപ്രസെന്റേഷനാണു വേണ്ടതെന്ന നിലപാടാണ് എനിക്കുള്ളത്. സ്ത്രീകള്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന ചരിത്രപരമായ നിലപാടെടുത്തതു രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. അതിനെത്തുടര്‍ന്നു താഴേത്തട്ടില്‍ പ്രാദേശിക ഭരണസംവിധാനങ്ങളിലേക്കു സ്ത്രീകള്‍ കൂടുതല്‍ കടന്നുവന്നു. സംവരണത്തിനു ബാലാരിഷ്ടതകള്‍ ചിലതുണ്ടായെങ്കിലും, വൈകാതെ പ്രഗത്ഭരായ വനിതാ നേതാക്കളെ രൂപപ്പെടുത്താന്‍ അതിലൂടെ സാധിച്ചു. നിര്‍ഭാഗ്യവശാല്‍ എല്ലാ പാര്‍ട്ടികളിലും സ്ത്രീ സംവരണത്തിന്റെ നേട്ടങ്ങള്‍ പ്രാദേശികതലത്തില്‍ ഒതുങ്ങുന്ന പ്രവണത കാണാം. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലേക്കു സ്ത്രീകള്‍ കൂടുതല്‍ കടന്നുവരണം. അതിനു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയരൂപീകരണ വേദികളില്‍ സ്ത്രീകള്‍ക്കു മതിയായ പങ്കാളിത്തം ഉറപ്പാക്കണം.
വേഗത്തില്‍ അമ്പതും അറുപതും ശതമാനം സീറ്റുകള്‍ നല്‍കണമെന്ന അഭിപ്രായം എനിക്കില്ല. സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു പരിചയമുള്ളവരും കഴിവു തെളിയിച്ചവരുമാണു സംസ്ഥാന, ദേശീയ തലങ്ങളില്‍ നേതൃരംഗങ്ങളിലേക്കു കടന്നുവരേണ്ടത്. കോണ്‍ഗ്രസില്‍ മുന്‍കാലങ്ങളേക്കാള്‍ സ്ത്രീകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതു പ്രതീക്ഷ നല്കുന്നു.സഹിഷ്ണുതയോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമറിയിക്കാന് സ്ത്രീകള്‍ക്കു സാധിക്കണം. ഞാന്‍ എന്റെ പാര്‍ട്ടിയില്‍, ഭരണസംവിധാനത്തില്‍, രാഷ്ട്രനിര്‍മാണത്തില്‍ അനിവാര്യഘടകമാണെന്ന തലത്തിലേക്കു നാം വളരണം. അത്തരമൊരു ഔന്നത്യം നാം പുലര്‍ത്താതെ, അവസരം തന്നില്ലെന്നു പരിഭവിക്കുന്നതില്‍ അര്‍ഥമില്ല.
പ്രതിസന്ധികൾ ശക്തി പകരും: യു. പ്രതിഭ, കായംകുളം എംഎൽഎ
വനിതകൾ ഇന്നു സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. ഒരു പ്രതിസന്ധി വരുന്പോൾ നാം അതിൽ നിന്നും ഓടി രക്ഷപ്പെടുകയല്ല, അതിനെ നേരിടുന്പോഴാണ് സ്ത്രീയുടെ യഥാർഥ ശക്തി പുറത്തുവരിക. സമൂഹത്തിലെ എല്ലാം രംഗത്തും സ്ത്രീകൾ പ്രാതിനിധ്യം ആർജിക്കണമെന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയം ഒരു തിരിച്ചറിവാണ്. രാഷ്ട്രീയവത്കരിക്കപ്പെടുന്ന സ്ത്രീ ശക്തീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ കൂടുതൽ സ്ത്രീകൾ രാഷ്ട്രീ യത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കഠിനാധ്വാനത്തിലൂടെ വളർന്നു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കു പുതിയ പുതിയ ഇടങ്ങൾ ലഭിക്കും.
സ്ത്രീയെന്ന നിലയിൽ നിയമസഭയിൽ എനിക്കു വലിയ അവസരങ്ങളാണ് ലഭിച്ചത്. ഇതുവരെ സ്ത്രീപുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. യാതൊരു വിവേചനവും അനുഭവപ്പെട്ടിട്ടില്ല. ചോദ്യങ്ങൾ ചോദിക്കുന്നതിനും പ്രസംഗത്തിനുമെല്ലാം നല്ല രീതിയിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമീപനം മാറണം. 80 ശതമാനത്തോളം ആളുകൾ പോസിറ്റീവായി ചിന്തിക്കുന്പോൾ 20 ശതമാനം നെഗറ്റീവ് ചിന്തകളുള്ളവരാണ്. പോസിറ്റീവ് ചിന്തയുള്ളവർ എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകുന്പോൾ നെഗറ്റീവ് ചിന്തകളുള്ളവർ എല്ലാം തകർക്കാനാകും ശ്രമിക്കുക. സമൂഹത്തിൽ ഏതു സ്ത്രീയും ആക്രമിക്കപ്പെടാം. സ്ത്രീ തന്നെ സ്ത്രീകളുടെ സംരക്ഷകയാകണം.
സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം: ജെ. പ്രമീളാദേവി(ബിജെപി സംസ്ഥാന
വൈസ് പ്രസിഡന്റ്)
തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന വനിതകൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം സംവരണം ലഭിക്കേണ്ടതുണ്ട്. സത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങൾ, സ്ത്രീ ജീവിതം അഗ്രഹിക്കുന്ന മാറ്റങ്ങൾ എന്താണെന്ന് പൂർണമായി മനസിലാക്കണമെങ്കിൽ വനിതാ ജനപ്രതിനിധികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. ജനാധിപത്യ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് വനിതകളുടെ പങ്കാളിത്തം ഉറപ്പായും ഉണ്ടാകണം. ജനാധിപത്യ പ്രക്രിയ പലതരം താത്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും വിധേയമായിട്ടാണ് സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം, വ്യക്തിയുടെ കഴിവിനും ഗുണനിലവാരത്തിനുമപ്പുറം ഒരുപാട് പ്രലോഭനങ്ങളും ഭീഷണികളും സമ്മർദങ്ങളും സമ്മതിദായകരുടെമേൽ ഉണ്ടാകാറുണ്ട്. ഇതു വനിതകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. വനിതാ കമ്മീഷനിലെ രാഷ്ട്രീയ നിയമനങ്ങൾ മാറണം. രാഷ്ട്രീയ പാർട്ടിയുടെ കളിപ്പാട്ടമായി കമ്മീഷൻ മാറരുത്. സ്ത്രീകൾക്കുവേണ്ടിയാണ് ഞങ്ങളുടെ പാർട്ടി എന്നു പറയാൻ രാഷ്ട്രീയപാർട്ടികൾ ധൈര്യം കാട്ടണം. വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്തത നേടാൻ സ്ത്രീകൾക്ക് കഴിയുന്നതിനൊപ്പം സ്വയംതൊഴിലിലൂടെ, പുരുഷനെ ആശ്രയിക്കാതെ വരുമാനം നേടുന്ന സ്ത്രീകളുള്ള നാടായി കേരളം മാറണം. മുഴുവൻ സ്ത്രീകൾക്കും നിയമസാക്ഷരത നൽകാൻ സർക്കാർ തയാറാകണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
പകൽച്ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
മസാല ബോണ്ട്: സമന്‍സ് ചോദ്യം ചെയ്ത ഹര്‍ജികള്‍ 26ന് പരിഗണിക്കും
വന്യജീവി ആക്രമണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന്
ഇടുക്കിയിൽ മിടുക്കുകാണിക്കാൻ...
മത്സരിക്കാൻ എട്ടു കണ്ണൂരുകാർ
പാലക്കാടൻ കോട്ട കാക്കാനും തിരിച്ചുപിടിക്കാനും
എൻഡോസൾഫാന്റെ കളങ്കം മായ്ക്കാൻ കൃഷിവകുപ്പിന് ഇനി കാർബൺ ന്യൂട്രൽ ഫാമുകൾ
കെഎസ്ആർടിസിയിലെ ആശ്രിത നിയമനം ദിവസവേതനാടിസ്ഥാനത്തിൽ
‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
മാര്‍ലിനുമായി സിഎംഎഫ്ആര്‍ഐ
വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
ഇവിടെ ‘സ്മാർട്ടാണ്’ സാമൂഹ്യപ്രവർത്തനം
പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
മോന്സന് മാവുങ്കലിന്റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
വിശുദ്ധ വാര ധ്യാനം
തനിമ പുരസ്കാരം പി.ദീപക്കിന്
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രികൻ മരിച്ചു
സന്യാസിസംഗമം തൃശൂരിൽ 24ന്
പ്രഫഷണൽ നാടക അവാർഡിന് അപേക്ഷ ക്ഷണിച്ചു
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
ഗുരുവെന്ന നിലയിൽ വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
അണക്കെട്ടുകളിൽ ആശ്വാസ ജലനിരപ്പ്
മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം; എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം തട്ടിയെന്ന്
തന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നു ടൊവിനോ തോമസ്
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേർ അറസ്റ്റിൽ
വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ്യപ്പെട്ട് സിഎംപി ഹൈക്കോടതിയില്‍
കോഴിക്കോട്ടുനിന്നു കാണാതായ പെൺകുട്ടിയെ കുന്നംകുളത്ത് കണ്ടെത്തി
യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
ഡീൻ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി
അഡ്വ. പി.ജി. മനുവിനെതിരായ കേസ്: കുറ്റപത്രം ഈയാഴ്ച
പ്രീ-പ്രൈമറി ജീവനക്കാരുടെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു കോടതി
ഇനി കോൺഗ്രസ് മുക്ത ബിജെപിക്കായി പ്രയത്നിക്കേണ്ടിവരുമെന്ന് സി.കെ. പദ്മനാഭൻ
കേരളം വഴി പുതുതായി ഒരു ട്രെയിൻ കൂടി
വാടാനപ്പിള്ളിയിൽ 210 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു
കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
ഇലക്ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
ലൈഫ് പദ്ധതി പ്രഖ്യാപനം 130 കോടി; ചെലവഴിക്കുന്നത് വകയിരുത്തിയതിന്റെ 40 ശതമാനം
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം പിഴയിട്ടു
കേരളത്തില്‍നിന്നുള്ള സ്കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
സിസ്റ്റർ മരീന മുട്ടത്തൊട്ടി ഡിഡിപി സഭ ഡെലഗേറ്റ് സുപ്പീരിയർ
സാമൂതിരിനാട്ടിൽ പടയൊരുക്കം
ഇ.പി ജയരാജനെ കണ്ടിട്ടില്ലെന്നു രാജീവ് ചന്ദ്രശേഖർ
ഇവിടത്തെ കാറ്റാണ് കാറ്റ്...
കാശു വാരി വാരി എറിയാം...
രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
തെരഞ്ഞെടുപ്പു പര്യടനം: മോദിയുടെ ചെലവുകൾക്ക് സംസ്ഥാനം 25 ലക്ഷം അനുവദിച്ചു
ചൂട് കൂടും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഭൂമി കൈമാറ്റം: പഴയ സ്കെച്ചും പ്ലാനും നിർബന്ധമാക്കി
വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
എൻഐപിഎം ശിൽപശാല നടത്തി
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
പകൽച്ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
മസാല ബോണ്ട്: സമന്‍സ് ചോദ്യം ചെയ്ത ഹര്‍ജികള്‍ 26ന് പരിഗണിക്കും
വന്യജീവി ആക്രമണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന്
ഇടുക്കിയിൽ മിടുക്കുകാണിക്കാൻ...
മത്സരിക്കാൻ എട്ടു കണ്ണൂരുകാർ
പാലക്കാടൻ കോട്ട കാക്കാനും തിരിച്ചുപിടിക്കാനും
എൻഡോസൾഫാന്റെ കളങ്കം മായ്ക്കാൻ കൃഷിവകുപ്പിന് ഇനി കാർബൺ ന്യൂട്രൽ ഫാമുകൾ
കെഎസ്ആർടിസിയിലെ ആശ്രിത നിയമനം ദിവസവേതനാടിസ്ഥാനത്തിൽ
‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
മാര്‍ലിനുമായി സിഎംഎഫ്ആര്‍ഐ
വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
ഇവിടെ ‘സ്മാർട്ടാണ്’ സാമൂഹ്യപ്രവർത്തനം
പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
മോന്സന് മാവുങ്കലിന്റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
വിശുദ്ധ വാര ധ്യാനം
തനിമ പുരസ്കാരം പി.ദീപക്കിന്
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രികൻ മരിച്ചു
സന്യാസിസംഗമം തൃശൂരിൽ 24ന്
പ്രഫഷണൽ നാടക അവാർഡിന് അപേക്ഷ ക്ഷണിച്ചു
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
ഗുരുവെന്ന നിലയിൽ വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
അണക്കെട്ടുകളിൽ ആശ്വാസ ജലനിരപ്പ്
മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം; എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം തട്ടിയെന്ന്
തന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നു ടൊവിനോ തോമസ്
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേർ അറസ്റ്റിൽ
വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ്യപ്പെട്ട് സിഎംപി ഹൈക്കോടതിയില്‍
കോഴിക്കോട്ടുനിന്നു കാണാതായ പെൺകുട്ടിയെ കുന്നംകുളത്ത് കണ്ടെത്തി
യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
ഡീൻ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി
അഡ്വ. പി.ജി. മനുവിനെതിരായ കേസ്: കുറ്റപത്രം ഈയാഴ്ച
പ്രീ-പ്രൈമറി ജീവനക്കാരുടെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു കോടതി
ഇനി കോൺഗ്രസ് മുക്ത ബിജെപിക്കായി പ്രയത്നിക്കേണ്ടിവരുമെന്ന് സി.കെ. പദ്മനാഭൻ
കേരളം വഴി പുതുതായി ഒരു ട്രെയിൻ കൂടി
വാടാനപ്പിള്ളിയിൽ 210 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു
കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
ഇലക്ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
ലൈഫ് പദ്ധതി പ്രഖ്യാപനം 130 കോടി; ചെലവഴിക്കുന്നത് വകയിരുത്തിയതിന്റെ 40 ശതമാനം
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം പിഴയിട്ടു
കേരളത്തില്‍നിന്നുള്ള സ്കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
സിസ്റ്റർ മരീന മുട്ടത്തൊട്ടി ഡിഡിപി സഭ ഡെലഗേറ്റ് സുപ്പീരിയർ
സാമൂതിരിനാട്ടിൽ പടയൊരുക്കം
ഇ.പി ജയരാജനെ കണ്ടിട്ടില്ലെന്നു രാജീവ് ചന്ദ്രശേഖർ
ഇവിടത്തെ കാറ്റാണ് കാറ്റ്...
കാശു വാരി വാരി എറിയാം...
രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
തെരഞ്ഞെടുപ്പു പര്യടനം: മോദിയുടെ ചെലവുകൾക്ക് സംസ്ഥാനം 25 ലക്ഷം അനുവദിച്ചു
ചൂട് കൂടും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഭൂമി കൈമാറ്റം: പഴയ സ്കെച്ചും പ്ലാനും നിർബന്ധമാക്കി
വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
എൻഐപിഎം ശിൽപശാല നടത്തി
More from other section
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
റബർവില ഉയർന്നു
Business
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
Sports
More from other section
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
റബർവില ഉയർന്നു
Business
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
Sports
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
നടവയൽ (വയനാട്): തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരി...
Top