എംജി സർവകലാശാലയിലെ ഗവേഷകർക്ക് വീണ്ടും പേറ്റന്‍റ്
എംജി സർവകലാശാലയിലെ  ഗവേഷകർക്ക് വീണ്ടും പേറ്റന്‍റ്
Thursday, January 21, 2021 12:07 AM IST
കോട്ടയം: മൊബൈൽ ഫോണുകളിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തടയാൻ എംജി യൂണിവേഴ്സിറ്റി ഗവേഷണത്തിലൂടെ വികസിപ്പിച്ച പോളിമർ-നാനോ കണങ്ങളുടെ സംയുക്ത പദാർഥത്തിനു കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്. എംജി യൂണിവേഴ്സിറ്റി ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വികസിപ്പിച്ച സംയുക്തപദാർഥത്തിനാണ് പേറ്റന്‍റ് ലഭിച്ചത്. മൊബൈൽ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് പകരം വിലക്കുറവും ഭാരക്കുറവുമുള്ള പുതിയ പദാർഥം ഉപയോഗിക്കാനാവുന്നത് മൊബൈൽ ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റത്തിനു വഴിവയ്ക്കും.

ബയോപോളിമറായ പോളി ട്രൈമെഥിലിന്‍റെയും വിലകുറഞ്ഞ നിത്യോപയോഗ പോളിമറായ പോളീ പ്രൊപ്പിലിന്‍റെയും മിശ്രിതം നാനോകണങ്ങളുമായി ചേർത്താണു പുതിയ പദാർഥം വികസിപ്പിച്ചത്. ഇതിനു മികച്ച വൈദ്യുത ചാലകതയും മെക്കാനിക്കൽ പ്രകടനവും കാഴ്ചവയ്ക്കാൻ കഴിയും.


വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കൽ, തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപിക ഡോ. എ.ആർ. അജിത, ഡോ. എം.കെ. അശ്വതി, ഡോ. വി.ജി. ഗീതമ്മ, ഡോ. ലവ്‌ലി പി. മാത്യു എന്നിവർ നടത്തിയ സംയുക്തഗവേഷണത്തിന്‍റെ ഫലമായാണ് പുതിയ പദാർഥം കണ്ടെത്തിയത്. 2018ലാണ് പേറ്റന്‍റിനായി സർവകലാശാല കേന്ദ്ര പേറ്റന്‍റ് ഓഫീസിന് അപേക്ഷ നൽകിയത്. 15നാണ് പേറ്റന്‍റ് അനുവദിച്ചത്. ഡോ. എ.ആർ. അജിതയുടെ യുജിസി ജെആർഎഫ് ധനസഹായത്താലാണ് ഗവേഷണം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.