ദുഃഖസാന്ദ്രമായി രോഹിണിഭവൻ
ദുഃഖസാന്ദ്രമായി രോഹിണിഭവൻ
Wednesday, January 22, 2020 12:01 AM IST
തിരുവനന്തപുരം: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കൃഷ്ണൻ നായരുടെ വീടായ രോഹിണി ഭവൻ പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിഞ്ഞതോടെ ശോകമൂകമായി. ഗൾഫിൽ നിന്നു നാട്ടിലെത്തിയ പ്രവീണ്‍ ഈ മാസം അവസാനത്തോടെ ചെങ്കോട്ടുകോണത്തെ വീട്ടിൽ വരാനിരിക്കുകയായിരുന്നു. വീടിനു സമീപമുള്ള അന്പലത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായിരുന്നു അത്. ഈ മാസം 31നു മുൻപായി എത്തുമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതീക്ഷ. അതിനിടെയാണ് അപ്രതീക്ഷിതമായി മരണവാർത്ത എത്തിയത്.

ഉച്ചയ്ക്കുശേഷം രോഹിണി ഭവനിലേക്ക് മരണവാർത്ത എത്തിയപ്പോൾ പ്രവീണിന്‍റെ പിതാവ് കൃഷ്ണൻ നായർ, അമ്മ പ്രസന്ന, സഹോദരി പ്രസീത, പ്രസീതയുടെ മക്കളായ ജാനകി, ജാൻവിക എന്നിവരാണ് ഉണ്ടായിരുന്നത്. പ്രവീണിന്‍റെ അമ്മയോട് ആദ്യം മരണവിവരം പറഞ്ഞിരുന്നില്ല.

കൃഷ്ണൻ നായർ ദുബായിലെ ഒരു കന്പനിയിലെ ജീവനക്കാരനായിരുന്നു. അതുകൊണ്ടുതന്നെ എട്ടാം ക്ലാസുവരെ ദുബായിൽ പഠിച്ച പ്രവീണ്‍ പിന്നീട് പട്ടം സെന്‍റ് മേരീസിൽ നിന്നാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗിൽനിന്നു എൻജിനിയറിംഗ് പാസായശേഷം പ്രവീണ്‍ ദുബായിൽ ഒരു കന്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദുബായിൽ സ്വന്തമായി കന്പനി ആരംഭിച്ചു.


വിവാഹശേഷം ദുബായിൽ താമസമാക്കിയ പ്രവീണിന്‍റെ ഭാര്യ ശരണ്യയ്ക്ക് കൊച്ചി അമൃതയിൽ എം ഫാമിന് അഡ്മിഷൻ ലഭിച്ചതോടെ ശരണ്യയും മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരും ശരണ്യയുടെ പിതാവും കൊച്ചി ഇടപ്പള്ളിയിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. പ്രവീണിന്‍റെ ഭാര്യ കല്ലുവാതുക്കൾ സ്വദേശിനിയാണ്.

കൊച്ചിയിൽ എത്തുന്പോഴെല്ലാം ചെങ്കോട്ടുകോണത്തെ വീട്ടിൽ എത്തുമായിരുന്ന പ്രവീണിന് നാട്ടുകാരും ബന്ധുക്കളുമായെല്ലാം നല്ല അടുപ്പമാണുളണ്ടായിരുന്നത്. കഴിഞ്ഞ ഓണത്തിനു കുടുംബസമേതം നാട്ടിലെത്തിയ പ്രവീണ്‍ രണ്ടുദിവസം ഇവിടെയുണ്ടായിരുന്നു. ഒന്നരമാസം മുൻപും പ്രവീണ്‍ വീട്ടിലെത്തിയിരുന്നു.

എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ലക്ചററാണ് പ്രവീണിന്‍റെ സഹോദരി പ്രസീത. ഇ ടിവി മലയാളത്തിൽ ഔട്ട്പുട്ട് എഡിറ്ററായ രാജേഷാണ് ഭർത്താവ്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ.സന്പത്ത്, കെടിഡിസി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ പ്രവീണിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി രോഹിണി ഭവനിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.