പൗരത്വബിൽ മതനിരപേക്ഷതയ്ക്കു നേരേയുള്ള കടന്നാക്രമണം: മുഖ്യമന്ത്രി
പൗരത്വബിൽ മതനിരപേക്ഷതയ്ക്കു  നേരേയുള്ള കടന്നാക്രമണം: മുഖ്യമന്ത്രി
Wednesday, December 11, 2019 12:29 AM IST
തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനു നേരേയുള്ള കടന്നാക്രമണമാണ് കേന്ദ്ര സർക്കാർ പാസാക്കിയെടുക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബിൽ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ത്യക്കാരായ എല്ലാവർക്കും മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യൻ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുക. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്.

ജനങ്ങളെ വർഗീയതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനാണ് ശ്രമം. ഇന്ത്യൻ സമൂഹത്തിന്‍റെ മതനിരപേക്ഷമായ ഐക്യത്തെ ചോർത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കിയ ബിൽ.

മനുഷ്യരെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ചിലർക്കുമാത്രം അവകാശങ്ങൾ നിഷേധിക്കുന്നത് സാമാന്യനീതിയൂടെ തന്നെ നിഷേധമാണ്. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലിൽ പറയുന്ന മൂന്നു രാജ്യങ്ങളിൽ നിന്നല്ലാതെ ശ്രീലങ്കയിൽ നിന്നുൾപ്പെടെ അഭയാർഥികൾ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല.


സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താത്പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ.

ഇന്ത്യ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ല എന്നു വരുത്തിത്തീർക്കുന്നത് ഈ നാടിനെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. അതൊരിക്കലും അനുവദിച്ചുകൂടാ എന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.