പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Tuesday, September 24, 2019 1:36 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഘട്ടമായപ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾകൊണ്ടു പുകമറ സൃഷ്ടിക്കാനാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ചെന്നിത്തല ഉന്നയിച്ച പത്തു ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചോദ്യങ്ങളിൽ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അതു ജനമനസുകളിൽ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാൻ മാത്രമാണു മറുപടിയെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുന്നു.

സിഎജി ഓഡിറ്റിന്‍റെ കാര്യത്തിൽ നിലപാട് വിശദീകരിച്ചശേഷവും അസത്യം ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി ചിലരെങ്കിലും കരുതിക്കൊള്ളും എന്ന പ്രതീക്ഷയിൽ ആരോപണ വ്യവസായം തുടരുകയാണു പ്രതിപക്ഷ നേതാവ്. അദ്ദേഹം സിഎജി ഓഡിറ്റിനു വിധേയമല്ല കിഫ്ബിയെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന വേളയിൽത്തന്നെ കിഫ്ബിയുടെ അക്കൗണ്ടുകൾ സിഎജി ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണു സത്യം.

യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലെയുള്ള അഴിമതികൾ ജനങ്ങൾക്കു ബോധ്യപ്പെടുംവിധം പുറത്തുവരികയും ഉത്തരവാദികളായ യുഡിഎഫ് നേതാക്കളോടു ജനങ്ങൾ നേരിട്ടുതന്നെ ചോദ്യം ചോദിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടമാണ്. ഇത്തരമൊരു ഘട്ടത്തിൽ എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീർത്തു രക്ഷപ്പെടാമെന്നു കരുതുന്നുണ്ടാവണം പ്രതിപക്ഷം. കിഫ്ബി വഴിയുള്ള കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളേക്കാൾ 60 ശതമാനത്തിലും ഉയർന്ന നിരക്കിലാണെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം സത്യമല്ല.


ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത് കെഎസ്ഇബി മറ്റു പദ്ധതികളിലെല്ലാം എസ്റ്റിമേറ്റ് തയാറാക്കുന്ന അതേനിരക്കും ഷെഡ്യൂളും പ്രകാരമാണ്. 60 ശതമാനം ഉയർന്ന നിരക്കിലാണ് എന്നതു വസ്തുതയ്ക്കു നിരക്കുന്നതല്ല. ട്രാൻസ്ഗ്രിഡ് പദ്ധതികൾക്കായി നടത്തുന്ന എസ്റ്റിമേറ്റുകൾ ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം മേൽനോട്ടത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഇതും സത്യമല്ല. ഇതു രാഷ്‌ട്രീയമായ ഒരു ദുർവ്യാഖ്യാനമാണ്.

പതിനായിരം കോടിയോളം രൂപ മുതൽമുടക്കു വരുന്ന പദ്ധതി എന്ന നിലയിൽ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒരു വ്യക്തിയെ അല്ല ഒരു പ്രത്യേക വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമാനസാഹചര്യത്തിൽ മുമ്പൊക്കെ ഇങ്ങനെ പ്രത്യേക വിംഗ് ഉണ്ടാക്കിയാണ് പ്രവർത്തനം മുമ്പോട്ടുകൊണ്ടുപോയിട്ടുള്ളത്. അസിസ്റ്റൻറ് എൻജിനിയർ മുതൽ ചീഫ് എൻജിനിയർ വരെ വിവിധ ഓഫീസർമാരുള്ള ഒരു സംവിധാനമാണ് ട്രാൻസ്ഗ്രിഡിനുള്ളതെന്നും മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.