പരീക്ഷാത്തട്ടിപ്പ്: അന്വേഷണം പിഎസ്‌സിയിലേക്കും
പരീക്ഷാത്തട്ടിപ്പ്: അന്വേഷണം  പിഎസ്‌സിയിലേക്കും
Thursday, August 15, 2019 12:43 AM IST
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും കിട്ടിയത് ഒരേ ബാർകോഡുള്ള ചോദ്യപേപ്പറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പരീക്ഷാ തട്ടിപ്പിലെ അന്വേഷണം പിഎസ്‌സിയിലേക്കും നീളുകയാണ്.

നസീം പിഎസ്‌സിക്കു നൽകിയ രണ്ടു പ്രൊഫൈലുകളിൽ രണ്ടു ജനനത്തീയതിയും രണ്ടു മൊബൈൽ നമ്പരുമാണു നൽകിയത്. ഇക്കാര്യം പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിച്ചപ്പോൾത്തന്നെ കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ കേന്ദ്രത്തിൽനിന്നുതന്നെയാണ് ചോദ്യപേപ്പർ ചോർന്നത്. ഇത്തരത്തിൽ ചോർന്ന ചോദ്യപേപ്പറാണു കല്ലറ സ്വദേശി സഫീറിനും പോലീസുകാരനായ ഗോകുലിനും ലഭിച്ചതും. ഇവർ ഉത്തരങ്ങൾ കണ്ടെത്തി മൂന്നുപേർക്കും സന്ദേശങ്ങളായി കൈമാറിയതും.


ഒരേ ബാർകോഡിലുള്ള ചോദ്യങ്ങളാണെങ്കിൽ മാത്രമേ ഇവർ മൂന്നു പേർക്കും ഒരേ ഉത്തരം കൊടുക്കാനാകൂ. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നുമാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.