വ്യാജ മിലിട്ടറി റിക്രൂട്ട്മെന്‍റും കവർച്ചയും; യുവാവ് പിടിയിൽ
വ്യാജ മിലിട്ടറി റിക്രൂട്ട്മെന്‍റും കവർച്ചയും; യുവാവ് പിടിയിൽ
Monday, June 24, 2019 12:37 AM IST
തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളിൽനിന്നു പണം തട്ടിയെടുക്കുകയും യുവതികളെ വശീകരിച്ചു പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര സ്വദേശിയും തിരുവനന്തപുരം പിടിപി നഗർ ടി/സി-6/1840 പ്ലോട്ട് നന്പർ 26-ൽ സജ്നാമൻസിലിൽ വിനോദ് എന്നു വിളിക്കുന്ന സനീഷ് (40) ആണ് പിടിയിലായത്.

തൊടുപുഴ സ്വദേശിനിയായ ലോട്ടറി വിൽപ്പനക്കാരിയെ ഭീഷണിപ്പെടുത്തി മാലയും പണവും അടങ്ങിയ ബാഗ് തട്ടിയെടുത്തെന്ന കേസിൽ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണു വൻ തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തു വന്നത്.

തിരുവനന്തപുരം പാങ്ങോട് കേന്ദ്രീകരിച്ചു വ്യാജമായി മിലിട്ടറി റിക്രൂട്ട്മെന്‍റ് നടത്തി 28 ഉദ്യോഗാർഥികളിൽനിന്നു 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി മറ്റൊരു കേസുണ്ട്. ഈ കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. സമാനമായ തട്ടിപ്പു കേസിൽ തമിഴ്നാടു പോലീസും ഇയാൾക്കെതിരെ അന്വേഷണം നടത്തി വരുന്നുണ്ട്.


പ്രതി രണ്ടു വിവാഹം നടത്തിയിട്ടുണ്ടെന്നും പിടിയിലായതറിഞ്ഞു വിവിധ സ്റ്റേഷനുകളിൽനിന്ന് ഇയാളുടെ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണമെത്തുന്നതായും പോലീസ് പറഞ്ഞു. തൊടുപുഴ സിഐ സജീവ് ചെറിയാൻ, എസ്ഐ എം.പി.സാഗർ എന്നിവരും പ്രത്യേക അന്വേ,ണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.