നിരീക്ഷകൻ പ്രത്യേക ശ്രദ്ധ കിട്ടാനെന്നു വേണുഗോപാൽ
നിരീക്ഷകൻ പ്രത്യേക ശ്രദ്ധ  കിട്ടാനെന്നു  വേണുഗോപാൽ
Monday, April 15, 2019 1:26 AM IST
തിരുവനന്തപുരം: ശശി തരൂർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങളിൽ പാളിച്ചയില്ലെന്നും ഇതുസംബന്ധിച്ച് ഒരു പരാതിയും തരൂർ നൽകിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡിസിസി സെക്രട്ടറിമാർ അടക്കം പരാതി ഉന്നയിച്ചതായി ആരോപണം തന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി വേണുഗോപാൽ പറഞ്ഞു.

നിരീക്ഷകനെ നിയമിച്ചതു തിരുവനന്തപുരത്തു പ്രത്യേക ശ്രദ്ധ കിട്ടാനാണ്. എല്ലാ പാർലമെന്‍റ് മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ല. ബിജെപി ഇതു പ്രചരിപ്പിക്കുന്നതാണ്. ശശി തരൂരിന്‍റെ പാർലമെന്‍റിലെ ഇടപെടൽ മാത്രം മതി അദ്ദേഹത്തിന്‍റെ ജയം ഉറപ്പാക്കാൻ.


കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് ജയിക്കും. എൻഡിഎയ്ക്ക് സംസ്ഥാനത്ത് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ല. താൻ ആലപ്പുഴയിൽ മത്സരിക്കാതിരുന്നത് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി പറഞ്ഞിട്ടാണ്. താൻ മത്സരിക്കാതിരുന്നതോടെ ആലപ്പുഴയ്ക്കു പുതിയ എംപിയെ ലഭിക്കുമെന്നും വേണുഗോ പാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.