ആശുപത്രി ബില്ലിൽ കൃത്രിമം കാണിച്ചു ലക്ഷങ്ങൾ തട്ടിയ മുൻ ജീവനക്കാരൻ അറസ്റ്റിൽ
ആശുപത്രി ബില്ലിൽ കൃത്രിമം കാണിച്ചു ലക്ഷങ്ങൾ തട്ടിയ മുൻ ജീവനക്കാരൻ അറസ്റ്റിൽ
Monday, March 25, 2019 1:24 AM IST
ചാലക്കുടി: പുതുക്കാട് സ്വകാര്യ ആശുപത്രിയിൽനിന്ന് ബില്ലിൽ കൃത്രിമം കാണിച്ചും ജീവനക്കാരെ കബളിപ്പിച്ചും പത്തു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തി കടന്നുകളഞ്ഞ മുൻ ജീവനക്കാരൻ അറസ്റ്റിലായി. കോഴിക്കോട് അഴിയൂർ കാരപ്പറന്പ് സ്വദേശി ചള്ളവീട്ടിൽ സനീഷാണ് (36) അറസ്റ്റിലായത്.

ആശുപത്രിയിലെ ബില്ലിംഗ് വിഭാഗം മേധാവിയായി ഒരു വർഷം മുമ്പാണ് ഇയാൾ ചുമതലയേറ്റത്. രോഗികൾ പണമടയ്ക്കുന്ന ബില്ലുകളിൽ കൃത്രിമം കാട്ടിയാണു പലപ്പോഴായി തട്ടിപ്പ് നടത്തിയത്. ഓഡിറ്റിംഗിൽ കൃത്രിമം കണ്ടെത്തിയപ്പോഴേക്കും വിദേശത്ത് ജോലി ശരിയായെന്നു പറഞ്ഞ് ഇയാൾ ജോലി രാജിവച്ചു പോയിരുന്നു. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് സനീഷിനെ പിടികൂടിയത്. പാലക്കാട് കണ്ണന്നൂരിൽ ഒരു സൂപ്പർ മാർക്കറ്റിന്‍റെ മാനേജരായാണു സനീഷ് ഒളിവിൽ കഴിഞ്ഞിരുന്നത്.


അരി മൊത്തവ്യാപാരികൾ എന്ന രീതിയിൽ സൂപ്പർ മാർക്കറ്റ് ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് പ്രതിയെ പിടികൂടിയത്. അമ്മയ്ക്കു കാൻസറാണെന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവാണെന്നും വിശ്വസിപ്പിച്ച് പലരിൽനിന്നും ഇയാൾ പണവും ആഭരണങ്ങളും വായ്പയായി കൈക്കലാക്കിയിരുന്നു വെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.