ഷുക്കൂർ കേസ്: കോടതി അറിയാൻ സിബിഐ ഹൈക്കോടതിയിലേക്ക്
ഷുക്കൂർ കേസ്: കോടതി അറിയാൻ സിബിഐ  ഹൈക്കോടതിയിലേക്ക്
Thursday, February 21, 2019 2:08 AM IST
തലശേരി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവരെ പ്രതി ചേർത്തു സിബിഐ തയാറാക്കിയ അനുബന്ധ കുറ്റപത്രവും കേരള പോലീസ് തലശേരി കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രവും കൊച്ചി സിബിഐ പ്രത്യേക കോടതിയിലെത്തിക്കാൻ സിബിഐ സംഘം ഹൈക്കോടതിയെ സമീപിക്കും.

നേരത്തെ സിബിഐ കോടതിയും ചൊവ്വാഴ്ച ജില്ലാ സെഷൻസ് കോടതിയും മടക്കിയ അനുബന്ധ കുറ്റപത്രം സിബിഐയുടെ കൈവശമാണുള്ളത്. ഇനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമേ കേസിൽ ബന്ധപ്പെട്ട കോടതി വിചാരണ നടപടിയിലേക്കു കടക്കുകയുള്ളൂ.

നിലവിൽ രണ്ടു ഏജൻസികൾ അന്വേഷണം നടത്തിയ ഒരു കൊലപാതക കേസിൽ ഏതു കോടതിയിൽ വിചാരണ നടക്കുമെന്ന ചോദ്യം ഉയർന്നിട്ടുള്ള അപൂർവം കേസുകളിൽ ഒന്നായി ഷുക്കൂർ വധം നിയമ വൃത്തങ്ങളിൽ ചർച്ചയായി കഴിഞ്ഞു.


രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം രണ്ട് കോടതികൾ സ്വീകരിച്ചില്ലെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഏറെ നേരം നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലാണു സെഷൻസ് ജഡ്ജി ടി. ഇന്ദിര കുറ്റപത്രം മടക്കിയത്. സിബിഐ സീനിയർ പ്രോസിക്യുട്ടർ മനോജ് കുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതിഭാഗം അഭിഭാഷകരായ അഡ്വ. കെ. വിശ്വൻ, അഡ്വ. ജോൺ സെബാസ്റ്റ്യൻ എന്നിവർ വാദിച്ചു. ഈ സമയമത്രയും പി. ജയരാജൻ പ്രതിക്കൂട്ടിൽ മറ്റ് പ്രതികൾക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു. കുറ്റപത്രം മടക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനു ശേഷം പുറത്തിറങ്ങിയ പി. ജയരാജൻ അഡ്വ.കെ. വിശ്വനോടു കോടതി ഉത്തരവിന്‍റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മാധ്യമ പ്രവർത്തകർ കാത്തുനിൽക്കുന്നതു ശ്രദ്ധയിൽപെട്ടപ്പോൾ വക്കീൽ കാര്യങ്ങൾ വിശദീകരിക്കട്ടേയെന്നു പറഞ്ഞു ജയരാജൻ കോടതി വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.