ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല
ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല
Thursday, February 21, 2019 1:47 AM IST
തിരുവനന്തപുരം: നഗരത്തെ ഭക്തി നിർഭരമാക്കി സ്ത്രീകൾ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിട്ടു. കുംഭച്ചൂടിനെ മറന്ന് അന്പലമുറ്റത്തും വീട്ടുപറന്പുകളിലും റോഡരികിലും പൊങ്കാലക്കലങ്ങൾ നിരന്നു.ക്ഷേത്രമുറ്റത്തെ പാട്ടുപുരയിലെ പാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകീചരിതം പാടി നിർത്തി. ഇതോടെ തന്ത്രി പുണ്യാഹം തളിച്ചു.

തുടർന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി എൻ. വിഷ്ണു നന്പൂതിരിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിൽ തീപകർന്നശേഷം സഹമേൽശാന്തിക്കു കൈമാറി.


സഹശാന്തി ക്ഷേത്രമുറ്റത്ത് പാട്ടുപുരയ്ക്കു മുന്നിലെ പണ്ടാര അടുപ്പിൽ തീപകർന്നതോടെ കതിനാവെടികൾ മുഴങ്ങി. കൊട്ടുംകുരവയും ഉയർന്നുപൊങ്ങി. ഇതേസമയം പണ്ടാരഅടുപ്പിൽ നിന്നു പകർന്ന തീ അല്പ സമയത്തിനകം നഗരത്തിലെന്പാടുമുള്ള പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു. പൊങ്കാല പാകമായതോടെ നിവേദ്യം തളിക്കാനുള്ള കാത്തിരിപ്പായി. ഉച്ചക്ക് 2.15 ഓടെ 250 ഓളം ശാന്തിക്കാർ പൊങ്കാല നിവേദിച്ചതോടെ പൊങ്കാലയുമായി ഭക്തർ മടക്കയാത്ര തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.