വർഗീയ വികാരം ആളിക്കത്തിക്കാൻ സിപിഎം ശ്രമം: ഉമ്മൻചാണ്ടി
വർഗീയ വികാരം ആളിക്കത്തിക്കാൻ സിപിഎം ശ്രമം: ഉമ്മൻചാണ്ടി
Thursday, January 17, 2019 2:31 AM IST
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സംസ്ഥാനത്തു വർഗീയ വികാരം ആളിക്കത്തിച്ചു മതന്യൂനപക്ഷ വികാരം മുതലെടുക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മതസൗഹാർദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനു പകരം രാഷ്‌ട്രീയ മുതലെടുപ്പു നടത്താനാണ് ഈ വിഷയത്തിൽ ബിജെപിയും ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇതിനുള്ള തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷം ആളിക്കത്തിച്ചു വർഗീയ ധ്രുവീകരണത്തിനാണു സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന യുഡിഎഫിന്‍റെ ആരോപണം ശരിവയ്ക്കുന്നതാണു പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ നിലപാടുമെന്നും പകൽപോലെ വ്യക്തമായിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാനത്തു വിഭാഗീയത ആളിക്കത്തിക്കാനുള്ള രൂക്ഷമായ നിലപാടാണു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ആത്മാർഥത ഉണ്ടെങ്കിൽ നിയമനിർമാണം നടത്താൻ തയാറാകണം. പാർലമെന്‍റിലും പത്തനംതിട്ടയിലും മാത്രമല്ല പൊതുസമൂഹത്തിലും ശബരിമല വിഷയത്തിൽ ഒരു നിലപാടാണു കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി കേസ് പരിഗണിച്ച അവസരത്തിൽ യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടിൽ നിന്നും തങ്ങൾ അണുവിട മാറിയിട്ടില്ല.


മറിച്ചു ബിജെപിയും ആർഎസ്എസുമാണ് അവസരത്തിനൊത്ത് നിലപാടു മാറ്റി സംഘർഷങ്ങൾ ആളിക്കത്തിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ളതെന്നും നിർഭാഗ്യവശാൽ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണു മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കൊല്ലം ബൈപാസിന്‍റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ആരംഭിച്ചതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞതിൽ സന്തോഷമുണ്ട്. ഇക്കാര്യത്തിൽ അവകാശവാദങ്ങളൊന്നും തനിക്കില്ല. എല്ലാം ജനങ്ങൾക്കറിയാം. ബൈപാസിന്‍റെ നിർമാണത്തിൽ 10 മാസം താമസിപ്പിച്ചൂവെന്ന നേട്ടം മാത്രമാണ് ഇടതുസർക്കാരിനുള്ളത്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ആരംഭിച്ചതും ഇതിനുവേണ്ടി മഹാഭൂരിപക്ഷം സ്ഥലമെടുപ്പു നടത്തിയതും കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.