ആന്ധ്രക്കാരായ ദമ്പതികളെ എരുമേലി ക്ഷേത്രത്തിൽ തടഞ്ഞു
ആന്ധ്രക്കാരായ ദമ്പതികളെ എരുമേലി ക്ഷേത്രത്തിൽ തടഞ്ഞു
Wednesday, November 21, 2018 1:10 AM IST
എരുമേലി: ആന്ധ്രപ്രദേശുകാരായ ദമ്പതികളെ എരുമേലി വലിയമ്പലത്തിൽ തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിജയവാഡ സ്വദേശി കിരൺ (44), ഭാര്യ നീലിമ വിജയലക്ഷ്മി (40) എന്നിവരാണ് ചെങ്ങന്നൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകും വഴി എരുമേലിയിലിറങ്ങിയത്. കോട്ടയത്തുനിന്നു പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസിൽ അയ്യപ്പഭക്തർക്കൊപ്പമാണ് ഇവർ വന്നത്. വലിയമ്പലത്തിന്‍റെ നടപ്പന്തലിൽ എത്തിയപ്പോൾ നാമജപം നടത്തിക്കൊണ്ടിരുന്ന ഭക്തർ ഇവരെ തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ്, ദമ്പതികളെ കെഎസ്ആർടിസി ഓഫീസിലേക്കു കൊണ്ടുപോയി.


നെടുമ്പാശേരിയിൽ നിന്നു വിമാനമാർഗം മടങ്ങാനുള്ള ടിക്കറ്റ് കാണിച്ച ഇവർ തങ്ങൾ ശബരിമലയ്ക്കല്ലെന്നു പറഞ്ഞു. തുടർന്ന് മണിമല സിഐ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ദമ്പതികളെ വീണ്ടും ദർശനത്തിനായി കൊണ്ടുവന്നു.

ക്ഷേത്രത്തിനു വെളിയിൽനിന്നു തൊഴുതശേഷം ഇവർ മടങ്ങി. ചെങ്ങന്നൂർക്കില്ലെന്നും തിരുവനന്തപുരം ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തി നാട്ടിലേക്കു പോകുമെന്നും ഇവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.