പൂഞ്ഞാര്‍: സീറോ മലബാര്‍ സഭയുടെ അഖിലേന്ത്യാ അജപാലനാധികാരം പുനഃസ്ഥാപിക്കാനായി പ്രയത്നിച്ച ഫാ.ജോണ്‍ ബോസ്കോ തോട്ടക്കര സിഎംഐ, സുറിയാനി പണ്ഡിതനായ ഫാ. എമ്മാനുവല്‍ തെള്ളിയിൽ സിഎംഐ എന്നിവരുടെ കബറിടത്തിലേക്കുള്ള തീര്‍ഥാടനവും അനുസ്മരണവും പൂഞ്ഞാറില്‍ നടന്നു.
പൂഞ്ഞാര്‍ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന് തെരുവത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ഇവരുടെ കബറിടം സ്ഥിതിചെയ്യുന്ന പൂഞ്ഞാര്‍ സിഎംഐ ചെറുപുഷ്പാശ്രമ ദൈവാലയത്തിലേക്കായിരുന്നു തീര്‍ഥാടന പദയാത്ര. സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് നേതൃത്വം നല്കിയ തീര്‍ഥാടനം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടന്ന അനുസ്മരണചടങ്ങിൽ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. സുറിയാനി പാട്ടുകുര്‍ബാനയിൽ മുഖ്യകാര്‍മികത്വം വഹിച്ചു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചാവറ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സിഎംഐ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ബോബി വടയാറ്റുകുന്നേല്‍ സിഎംഐ, കോട്ടയം സീരി ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം മുന്‍ ഡീന്‍ ഫാ. തോമസ് മണ്ണൂരാംപറമ്പിൽ, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, ചെറുപുഷ്പാശ്രമ പ്രിയോര്‍ ഫാ. ജയിംസ് നീണ്ടൂശേരി സിഎംഐ, ഫാ. കുര്യാക്കോസ് ഏലിയാ വടക്കേത്ത് സിഎംഐ, തോമാ മത്തായി തളികസ്ഥാനം, സ്കൂൾ പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ഫ്രാന്‍സിസ് ഇടത്തിനാൽ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോബി പടന്നമാക്കൽ, ആല്വിന് മണിയങ്ങാട്ട്, അമല്‍ പുല്ലുതുരുത്തിയിൽ, ഫെബിന് മൂക്കാംതടത്തില്, റിജോ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ. അലക്സാണ്ടർ പൈകട രചിച്ച ‘ചരിത്രം സൃഷ്ടിച്ച സഭാ സ്നേഹികൾ’ എന്ന ഗ്രന്ഥം മാർ ജോസഫ് കല്ലറങ്ങാട്ട് വടവാതൂർ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് ഫാ. ആൻഡ്രൂസ് മേക്കാട്ടിനു നൽകി പ്രകാശനം ചെയ്തു. മാർത്തോമ്മാ നസ്രാണി സഭയുടെ അജപാലനാധികാര വികസനത്തിനുവേണ്ടി സിഎംഐ സഭാ പിതാക്കന്മാരായിരുന്ന ഏഴു വ്യാകുലങ്ങളുടെയും ഫാ. പ്ലാസിഡ് പൊടിപാറ, ഫാ. ജോൺ ബോസ്കോ തോട്ടക്കര തുടങ്ങിയവരുടെ സേവനങ്ങളും സുറിയാനി പണ്ഡിതനായ ഫാ.ഇമ്മാനുവൽ തെള്ളിയിലിന്റെ സംഭാവനകളും പ്രതിപാദിക്കുന്ന ചരിത്രഗ്രന്ഥമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.