ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷൻ ശിപാർശ നടപ്പാക്കണം: ഡിസിഎംഎസ്
ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷൻ ശിപാർശ നടപ്പാക്കണം: ഡിസിഎംഎസ്
Tuesday, September 25, 2018 1:28 AM IST
തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്ന ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഡി.സി.എം.എസ്. ആവശ്യപ്പെട്ടു.

വെള്ളയന്പലം ജൂബിലി ആനിമേഷൻ സെന്‍ററിൽ ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതി ഞായർ ആചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരം ലാറ്റിൻ അതിരൂപതാ ഡി.സി.എം.എസ്. ഡയറക്ടർ ഫാ. ടോണി ഹാംലെറ്റ് പതാക ഉയർത്തി. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം ഡി.സി.എം.എസ്. മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് തോമസ് രാജൻ അധ്യക്ഷത വഹിച്ചു. മുൻസംസ്ഥാന പ്രസിഡന്‍റ് അന്പി കുളത്തൂർ, ഷാജി ചാഞ്ചിക്കൽ, വിൽസണ്‍ കെ.ജി. എന്നിവർ പ്രസംഗിച്ചു.

മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ ക്ലാസ്നയിച്ചു. സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റർ, റ്റി.ജെ. ഏബ്രഹാം എന്നിവർ ചർച്ചയിൽ മോഡറേറ്റർമാരായിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന നീതിഞായർ സമ്മേളനം തിരുവനന്തപുരം ലാറ്റിൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.


സംസ്ഥാന പ്രസിഡന്‍റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. എസ്.സി/എസ്.റ്റി/ബി.സി. കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ സന്ദേശം നൽകി.
ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം മലങ്കര അതിരൂപത വികാരി ജനറാൾ മോണ്‍. വർക്കി ആറ്റുപുറത്ത് ബുള്ളറ്റിൻ പ്രകാശനം ചെയ്തു. ജോർജ് എസ് പള്ളിത്തറ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷാജ് കുമാർ, ജനറൽ സെക്രട്ടറി എൻ. ദേവദാസ്, വൈസ്പ്രസിഡന്‍റ് എൻ.ഡി സെലിൻ, ജസ്റ്റിൻ മാത്യു, എ.പി. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.