അമേരിക്കയിൽനിന്നു മുഖ്യമന്ത്രി മടങ്ങിയെത്തി
അമേരിക്കയിൽനിന്നു മുഖ്യമന്ത്രി മടങ്ങിയെത്തി
Monday, September 24, 2018 1:07 AM IST
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ മടങ്ങിയെത്തി. 24നു മടങ്ങിയെത്തുമെന്നാണു നേരത്തെ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചിരുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി ഒരു ദിവസം നേരത്തേ എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചില്ല.

ഇന്നലെ പുലർച്ചെ മൂന്നരയോടെ ദുബായ് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്കു പോയി. രാവിലെ പത്തിനു സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ അദ്ദേഹം സെക്രട്ടറിമാരുമായി യോഗം ചേർന്നു സ്ഥിതിഗതികൾ അവലോകനം ചെയ്തു. തുടർന്ന് ഓഫീസിൽ ദുരിതാശ്വാസ ഫണ്ട് സ്വീകരിച്ചു. ഉച്ചയ്ക്ക് ഒന്നിനു വീട്ടിലേക്കു മടങ്ങി.

ഇന്നു രാവിലെ 11.30നു പ്രളയ ദുരന്തത്തിന്‍റെ പുനരധിവാസം അടക്കം ഇതുവരെ സ്വീകരിച്ച പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും. മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു സന്ദർശനം നടത്തുന്ന കേന്ദ്ര ആഭ്യന്തര സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ഉച്ച കഴിഞ്ഞ് 3.30നു മുഖ്യമന്ത്രി ചർച്ച നടത്തും.


സിപിഎം പോളിറ്റ് ബ്യൂറോ- കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ രാത്രി 7.30നു ഡൽഹിക്കു പോകും. 27നു പുലർച്ചെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി 10.30നു ചേരുന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും.

അമേരിക്കയിലെ മെയോ ക്ലിനിക്കിൽ കഴിഞ്ഞ രണ്ടിനാണു മുഖ്യമന്ത്രി പോയത്. മൂന്നിനു പോകുമെന്ന് അറിയിച്ചശേഷം ഒരുദിവസം നേരത്തേ പോയി. മുഖ്യമന്ത്രിയുടെ ചികിത്സാവിവരം പുറത്തുവിട്ടിട്ടില്ല. തുടർചികിത്സകൾ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരിക്കും നടക്കുകയെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.