ടൂറിസത്തെ കൈപിടിച്ചുയർത്താൻ സ്വകാര്യ സംരംഭകർ
ടൂറിസത്തെ കൈപിടിച്ചുയർത്താൻ സ്വകാര്യ സംരംഭകർ
Monday, September 24, 2018 1:06 AM IST
നെടുമ്പാശേരി: പ്രളയത്തെ തുടർന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തെ കൈപിടിച്ചുയർത്താൻ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ സ്വകാര്യ സംരംഭകർ രംഗത്തെത്തുന്നു. ഇതിന്‍റെ ഭാഗമായി സ്പൈസ് ലാൻഡ് ഹോളിഡേയ്സിന്‍റെ നേതൃത്വത്തിൽ ഇതരസംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കായി ടൂറിസം മേഖലകളിലേക്ക് സന്ദർശന പരിപാടി സംഘടിപ്പിക്കുന്നു.

നീലക്കുറിഞ്ഞി വസന്തം വിളിച്ചറിയിച്ച് കഴിഞ്ഞയാഴ്ച മറ്റൊരു ഗ്രൂപ്പ് നൂറുകണക്കിന് വാഹനങ്ങളെ പങ്കെടുപ്പിച്ച് മൂന്നാറിലേക്ക് വാഹനറാലി നടത്തിയിരുന്നു. കേരളത്തിനകത്ത് അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതരസംസ്ഥാനത്തുനിന്നുള്ള നൂറ്റമ്പതോളം ടൂർ ഓപ്പറേറ്റർമാർ നെടുമ്പാശേരിയിലെത്തിയിട്ടുണ്ട്. കേരളത്തിലെ ടൂറിസം മേഖലയുടെ അതിജീവനം നേരിട്ട് മനസിലാക്കുന്നതിനുകൂടിയായിരിക്കും ഈ പര്യടനം.

തൃശൂർ ജില്ലയിലെ അതിരപ്പള്ളി, തൃശൂർ, ചെറുതുരുത്തി എന്നിവിടങ്ങൾ സന്ദർശിക്കും. എറണാകുളം ജില്ലയിലെ കോടനാട്, കാലടി എന്നിവിടങ്ങളിലെ ചെറുവീഡിയോ ദൃശ്യങ്ങൾ ഇവരെ കാണിക്കുന്നുണ്ട്. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ ഏതാനും വർഷങ്ങളായി നടത്തുന്ന പരിപാടിക്ക് പരമാവധി പിന്തുണ നൽകുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടർ കെ.പി. നന്ദകുമാർ പറഞ്ഞു. സംസ്ഥാനത്തെ പുനർനിർമിക്കാനുള്ള നടപടികൾ മുന്നോട്ടുപോകുന്ന ഈ വേളയിൽ ഇത്തരം ശ്രമങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഈ വർഷത്തെ സീസൺ അടുത്തമാസം ആരംഭിക്കും. പ്രളയം കേരളത്തിലെ ടൂറിസം രംഗത്തെ ബാധിച്ചിട്ടില്ലെന്ന സന്ദേശമാണ് ലോകത്തിനു നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി സീസൺ ആരംഭിച്ച മൂന്നാറിലേക്കുള്ള പാത പൂർണമായും ഗതാഗതയോഗ്യമായി. പ്രളയത്തിന്‍റെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും ഓസ്‌ട്രേലിയയിൽ നിന്നുള്ള ചാർട്ടേർഡ് ടൂറിസ്റ്റ് വിമാനം കേരളത്തിലേക്കെത്തിയത് ഇതിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27 മുതൽ 30 വരെ നടക്കുന്ന കേരള ട്രാവൽ മാർട്ടിലും ഇതരസംസ്ഥാന ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും. ടൂറിസം വകുപ്പ് അസി. ഇൻഫർമേഷൻ ഓഫീസർ എം.പി. സുധാകരൻ, കെ.ജി. മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.